ADVERTISEMENT

ഹോംവർക്കു ചെയ്യാത്തതിനും ബുക്ക് കൊണ്ടു വരാത്തതിനും വൈകി എത്തിയതിനും തുടങ്ങി എത്രയോ തവണ ചെറുതും വലുതുമായ തെറ്റുകൾക്കു ശിക്ഷ വാങ്ങുന്നവരാണ് കുട്ടികൾ. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിക്കു ശിക്ഷ നൽകിയത് എന്തിനെന്നു കേട്ടാൽ ആരും ഞെട്ടിപ്പോകും. സ്കൂളിലെത്തിയപ്പോൾ കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നുള്ളുവത്രെ. ശിക്ഷയുടെ കാരണമറിഞ്ഞു ആശ്ചര്യപ്പെട്ട അമ്മ സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയായിരുന്നു.

 

കുട്ടികൾ സ്കൂളിലെത്തുമ്പോൾ കുറഞ്ഞതു 97 ശതമാനം ചാർജ് എങ്കിലും അവരുടെ ഐപാഡിൽ ഉണ്ടായിരിക്കണമെന്നാണ് നിയമമെന്നും അതു ലംഘിക്കുന്ന പക്ഷം ശിക്ഷ നൽകുമെന്നുമാണ് സ്കൂളിൽ ബന്ധപ്പെട്ടപ്പോൾ അറിയാൻ സാധിച്ചതെന്നും അമ്മ ട്വിറ്ററിൽ കുറിച്ചു. ഞാൻ അമ്പരന്നിരിക്കുകയാണെന്നും ഇത്തരം വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നും അമ്മ സമൂഹ മാധ്യമത്തിലൂടെ ചോദിച്ചു.

 

ശിക്ഷിക്കപ്പെടേണ്ട യാതൊരു തെറ്റും മകൾ ചെയ്തിട്ടില്ലെന്നും 100 ശതമാനം ചാർജ് ഇല്ലാത്തത് ഒരു കുട്ടിയെ ശിക്ഷിക്കാനുള്ള കാരണമാകുന്നതെങ്ങനെയെന്നും അധികൃതരോടു ഇമെയിലിലൂടെ അമ്മ ചോദിക്കുന്നു. 93 ശതമാനം ചാർജ് കുട്ടിയുടെ പഠനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഉപയോഗത്തിൽ തടസം നേരിട്ടിട്ടില്ലെന്നും പറയുന്നു. അതോടൊപ്പം ഇത്തരം നിയമങ്ങൾ കുട്ടികളിൽ അനാവശ്യ ഭീതിയുളവാക്കുമെന്നും , ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തേണ്ടത് ഇങ്ങനെയല്ലെന്നും അമ്മ കൂട്ടിച്ചേർത്തു.

 

സോഷ്യൽ മിഡിയയിൽ പങ്കു വച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായെത്തിയത്. പെൻസിലിനു മൂർച്ചയില്ലെന്ന കാരണത്താലാണ് തന്റെ മകന് സ്കൂളിൽനിന്നു ശിക്ഷ കിട്ടിയതെന്നു മറ്റൊരാൾ കമന്റു ചെയ്തു. എന്നിരുന്നാലും ഈ ശിക്ഷാരീതിയിൽ തെറ്റൊന്നുമില്ലെന്നും സ്കൂളിൽ വച്ചു ഐപാഡ് ചാർജ് ചെയ്യുന്നതു ബുദ്ധിമുട്ടായതു കൊണ്ടാണ് ഇങ്ങനെയെന്നും ഒരാൾ കമന്റു ചെയ്തു.

 

English Summary :  UK Student punished for with 93 percent battery in her Ipad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com