ADVERTISEMENT

ഭിന്നശേഷിക്കാരനായ ശ്രീഹരിയെയും കൂട്ടി അവന്റെ അമ്മ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ എത്തിയത് വിചിത്രമായ ഒരു ആവശ്യവുമായാണ്. ശ്രീഹരി പൊലീസ് ജീപ്പിൽ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ അമ്മയുടെ ആവശ്യം. എന്നാൽ ആ കുരുന്നിനെ നിരാശരാക്കി മടക്കാൻ എസ്.ഐ ഷാജൻ തയാറായില്ല. അദ്ദേഹവും സഹപ്രവർത്തകരും ശ്രീഹരിയുടെ ആവശ്യം സാധിച്ചു നൽകി. ഇതിന്റെ വിഡിയോ പങ്കുവച്ച്, ഫെയ്സ്ബുക്കില്‍ നടൻ‌ സിദ്ദിഖ് കുറിച്ചത് ഇതിനോടകം ശ്രദ്ധേയമാണ്. വിഡിയോയുടെ പശ്ചാത്തലത്തിൽ ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സിദ്ദിഖിന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

സിദ്ദിഖിന്റെ കുറിപ്പ് –

 

‘‘വിചിത്രമായ ഒരു ആവശ്യവുമായാണ് ഒരമ്മ ഇന്ന് ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ വന്നത് ഓടിസം ഉള്ള തന്റെ മകനായ ശ്രീഹരി സ്റ്റേഷൻ ജീപ്പിൽ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ ആവശ്യം... അത് കേട്ട si ഷാജൻ സാർ കുട്ടിയുമായി വരാൻ പറഞ്ഞു.. കുട്ടിയുമായി ആ അമ്മ ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ എത്തി... ഷാജൻ സാർ അനിൽ കുമാർ സാറിനോട് പറഞ്ഞു ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ... അനിൽ സാർ ഷിബുവിനോട് വണ്ടിയെടുക്കാൻ പറഞ്ഞു ശേഷം സ്‌ക്രീനിൽ...’’

 

Content Summary : Actor Sidhique share a touching video

 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com