ADVERTISEMENT

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു യോഗ ചെയ്യുന്നതിന്റെ ധാരാളം ചിത്രങ്ങൾ പല താരങ്ങളും പങ്കുവെച്ചെങ്കിലും അതിലേറ്റവും ശ്രദ്ധേയമായത് കരീന കപൂർ പങ്കുവെച്ച ചിത്രങ്ങളാണ്. ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും മകൻ ജെഹാംഗീറും യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം  പുറത്തു വിട്ടത്. കരീനയുടെ മൂത്തമകൻ തൈമൂറിനെയും ചിത്രത്തിൽ കാണാവുന്നതാണ്. യോഗ ചെയ്യുന്നില്ലെങ്കിലും തൈമൂറും വ്യായാമത്തിൽ തന്നെയാണ്.  

 

യോഗ ദിനം പ്രമാണിച്ചു സുഹൃത്തുക്കൾക്കും ആരാധകർക്കും യോഗാദിനാശംസകൾ നേർന്നു കൊണ്ടാണ് കരീന, പട്ടൗഡി ഭവനത്തിലെ പ്രഭാത കാഴ്ചകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. പട്ടൗഡി ബോയ്സ് എല്ലാവരും തന്നെയും വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു കരീനയുടെ ചിത്രങ്ങൾ. സെയ്ഫ് അലി ഖാനും ഇളയ പുത്രൻ ജെയു നിലത്തു വിരിച്ച മാറ്റിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ മൂത്തപുത്രൻ തൈമൂർ ഇരുവരുടെയും പുറകിലായി ബോക്സിങ് പരിശീലനത്തിലാണ്. പിതാവ് ചെയ്യുന്നത് അതേപടി അനുകരിക്കുന്ന കുഞ്ഞു ജെഹ് കാണുന്നവരിൽ കൗതുകമുണർത്തും. ''എല്ലാം ആരംഭിക്കുന്നത് ഈ മാറ്റിൽ നിന്നാണ്'' എന്നർത്ഥമാക്കുന്ന വരികളാണ് ഈ ചിത്രങ്ങൾക്കു കരീന നൽകിയിരിക്കുന്ന ക്യാപ്ഷൻ.'' ഹീൽ, ഇൻസ്പിയർ, ലവ്'' എന്നും ചേർത്തിട്ടുണ്ട്. കൂടെ സന്തോഷകരമായ യോഗ ദിനാശംസകൾ എന്നും കുറിച്ചിരുന്നു. 

 

കരീന പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് കമന്റുമായി എത്തിയത്. അതിൽ കൂടുതൽ പേരും കരീന യോഗ ചെയ്യുന്ന ചിത്രങ്ങൾ എന്തുകൊണ്ട് പങ്കുവെയ്ക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ. ജെഹ് പിതാവിനെ അനുകരിക്കുന്നതിൽ മിടുക്കനാണെന്നു ചിലരെഴുതി. തൈമൂർ എന്തുകൊണ്ട് ഇവർക്കൊപ്പം കൂടുന്നില്ലയെന്നും അവൻ എന്താണ് പുറകിൽ പ്രാക്ടീസ് ചെയ്യുന്നതെന്നുമാണ് കുറച്ചു പേർക്ക് അറിയേണ്ടത്. ജെനെ കണ്ടാൽ കരീനയുടെ ബാല്യത്തിലെ പോലെയുണ്ട്‌ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചിലർ ''സൊ ക്യൂട്ട്'' എന്ന് കുറിച്ചാണ് താരപുത്രന്മാരോടുള്ള സ്നേഹമറിയിച്ചത്.

 

Content Summary : Kareena Kapoor shares pic of son Jehangir Ali Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com