ADVERTISEMENT

ബോളിവുഡിലെ മുൻ താരസുന്ദരി പ്രീതി സിന്റ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഭർത്താവ് ജീൻ ഗുഡിനഫിനും മക്കളായ ജയ്ക്കും ജിയക്കുമൊപ്പമുള്ള പുതിയ ചിത്രത്തിനും അതുകൊണ്ടു തന്നെ സോഷ്യൽ ലോകത്തു നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. കമെന്റുകളിലൂടെയും ചുവന്ന ഹൃദയ ചിഹ്നങ്ങൾ കൊണ്ടുള്ള ഇമോജികളിലൂടെയുമാണ് ആരാധകർ താരം പങ്കുവെച്ച ചിത്രത്തിന് സ്നേഹം പകർന്നു നൽകിയത്.

 

വിവാഹത്തിന് ശേഷം ലൊസാഞ്ചലസിൽ സ്ഥിരതാമസമാക്കിയ പ്രീതി സിന്റ അടിയ്ക്കടി ഇന്ത്യ സന്ദർശിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇന്ത്യയിലെത്തിയ താരത്തിനൊപ്പം ഭർത്താവ് ജീനും മക്കളായ ജയ് യും ജിയയും ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിൽ അവധി ആഘോഷിക്കാനെത്തിയ താരം, മക്കളുടെ മുഖങ്ങൾ വ്യക്തമാകാത്ത തരത്തിലുള്ള ഒരു സെൽഫി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹിമാചലിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാനായി മക്കൾക്കൊപ്പം നടക്കാനിറങ്ങിയതാണെന്നാണ് ചിത്രം നൽകുന്ന സൂചനകൾ. ''വീക്കെൻഡ് വൈബ്, അതിരാവിലെ'' എന്നാണ് ചിത്രങ്ങൾക്ക് പ്രീതി നൽകിയിരിക്കുന്ന ക്യാപ്ഷൻ. കുട്ടികൾ ഇരുവരും പ്രാമിൽ ഇരിക്കുകയാണ്. പിങ്കും നീലയും നിറത്തിലുള്ള വസ്ത്രങ്ങളാണ് രണ്ടുപേരും അണിഞ്ഞിരിക്കുന്നത്.

 

''എത്ര പെട്ടന്നാണ് സമയം കടന്നു പോകുന്നത്...ഇരുവരും വലുതായല്ലോ, അനുഗ്രഹീതർ'' എന്നാണ് ഒരാരാധകന്റെ കമന്റ്. ''ക്യൂട്ടെസ്റ്റ് മോം'' എന്നാണ് ഒരാൾ ചിത്രത്തിന് താഴെ കുറിച്ചത്. 2016 ലായിരുന്നു പ്രീതിയുടെയും ജീനിന്റെയും വിവാഹം. 2021 ലാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ജയ് സിന്റ ഗുഡിനഫ്, ജിയ സിന്റ ഗുഡിനഫ് എന്നിങ്ങനെയാണ് മക്കളുടെ പേരെന്നും ഇരുവരുടെയും കടന്നു വരവ് ഞങ്ങളുടെ ജീവിതത്തെ ഏറെ സന്തോഷമുള്ളതാക്കുന്നു എന്നും സന്തോഷം പങ്കുവെച്ചുകൊണ്ടു അന്ന് പ്രീതി സിന്റ കുറിച്ചിരുന്നു.

 

Content Summary : Preity Zinta share photos with her twins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com