ADVERTISEMENT

പ്രിവ്യു ട്രെയിലർ ഇറങ്ങിയതോടെ സിനിമാപ്രേമികൾക്കിടയിൽ ജവാൻ തരംഗമാണ്. മൊട്ട ലുക്കിലുള്ള ഷാരൂഖിനെ എല്ലാവർക്കും തന്നെ നന്നേ ബോധിച്ചിട്ടുണ്ട്. അറ്റ്ലീയുടെ ആ ചിത്രത്തിൽ എന്താണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന ഒരു ചോദ്യം കുഞ്ഞ് അബ്രാമിനോട് ചോദിച്ചാലോ? അതിനുത്തരം പറഞ്ഞിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട എസ് ആർ കെ. അബ്രാമിന് മാത്രമല്ല, ഷാരൂഖിന്റെ പ്രിയപത്നി ഗൗരി ഖാനും ട്രെയിലറിൽ ഇഷ്ടപ്പെട്ടത് എന്താണെന്നു ആരാധകർക്ക് അറിയാൻ താല്പര്യമുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അതിനുള്ള ഉത്തരവും താരം നൽകുകയുണ്ടായി.

 

ജവാന്റെ ട്രെയിലർ ഇറങ്ങിയതിനു ശേഷം ട്വിറ്ററിലൂടെയാണ് ഷാരൂഖ് തന്റെ ആരാധകരോട് സംവദിച്ചത്. അതിന്റെ ഭാഗമായുള്ള ‘ആസ്ക് എസ് ആർ കെ’ എന്ന ചോദ്യോത്തര പരിപാടിയിലാണ് താരത്തിന് മേല്പറഞ്ഞ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത്. ജവാന്റെ പ്രിവ്യൂവിൽ അബ്രാമിനു ഇഷ്ടപ്പെട്ടത് എന്താണെന്നായിരുന്നു അതിൽ ഒരു ആരാധകന്റെ ചോദ്യം. അനിരുദ്ധ് രവിചന്ദറിന്റെ ടൈറ്റിൽ മ്യൂസിക് ആണെന്നായിരുന്നു അതിനു ഷാരൂഖിന്റെ മറുപടി. ടൈറ്റിൽ മ്യൂസിക്കിലെ വിസിൽ ശബ്ദമാണ് അബ്രാമിനെ കൂടുതൽ ആകർഷിച്ചത് എന്ന വിശദീകരണവും താരം നൽകിയിട്ടുണ്ട്. 

 

ജവാൻ ട്രെയിലറിൽ ഗൗരി ഖാന് എന്താണ് ഇഷ്ടപ്പെട്ടതെന്നും ആരാധകരിൽ നിന്നും ചോദ്യമുയർന്നിരുന്നു. ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്കുള്ള പ്രാധാന്യമാണ് ഗൗരിയെ ആകർഷിച്ചതെന്നു ഷാരൂഖ് മറുപടിയായി എഴുതി. നയൻ താര, ദീപിക പദുകോൺ, പ്രിയാമണി, സാനിയ മൽഹോത്ര, റിതി ദോഗ്ര തുടങ്ങിയവർ ചിത്രത്തിൽ ശക്തമായ സാന്നിധ്യമായി ഉണ്ട്. ജവാന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിലുടനീളം ഏവരെയും ഹരം പിടിപ്പിക്കുന്ന രീതിയിൽ ആ സംഗീതം നിറഞ്ഞു നിൽക്കുന്നുണ്ട്. അബ്രാമിനെ മാത്രമല്ല, പ്രിവ്യു ട്രെയിലർ കണ്ട ഭൂരിപക്ഷം പേരും ആ മാസ്മരിക സംഗീതം തീർത്ത ലഹരിയിൽ തന്നെയാണ്.

 

Content Summary : Shah Rukh Khan reveals what Abram love the most about Jawan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com