ADVERTISEMENT

ഒരിക്കൽ ഓൺലൈനിൽ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കണ്ട മൽഹാർ തനിക്ക് അത് വാങ്ങി തരണമെന്ന് അമ്മയായ ദിവ്യ എസ് അയ്യരോട് പറഞ്ഞു. എന്നാൽ മറുപടിയായി, ഇപ്പോൾ വാങ്ങാൻ പറ്റില്ലല്ലോ അമ്മയുടെ കയ്യിൽ അത്രയും പണമില്ല എന്നാണ് ദിവ്യ പറഞ്ഞത്. എന്നാൽ ഇത് കേട്ട നാല് വയസുകാരൻ മൽഹാർ, സാരമില്ല ആമസോണിൽ ഓർഡർ ചെയ്ത് താൻ തന്നെ വാങ്ങിക്കോളാമെന്നായി.

ശരി, വാങ്ങിക്കോളൂ, എന്നാൽ ആര് പണം കൊടുക്കും എന്നായി 'അമ്മ. ഉടൻ വന്നൂ ഉത്തരം, പണം ഞാൻ തന്നെ കൊടുത്തോളം, ഞാൻ വേസ്റ്റ് പെറുക്കി കൊടുത്ത് പണം ഉണ്ടാക്കി ആ പണം കൊണ്ട് ഇഷ്ടമുള്ള കളിപ്പാട്ടം വാങ്ങിക്കൊള്ളാം എന്ന് മൽഹാർ മറുപടി പറഞ്ഞു. 

ദിവ്യ എസ് അയ്യരും മകൻ മൽഹാറും ജനങ്ങൾക്ക് സുപരിചിതരാണ്. തന്റെ പ്രഫഷണൽ ജീവിതത്തിലെ വിശേഷങ്ങളോടൊപ്പം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും തുറന്നു പറയാറുള്ള ദിവ്യ മകന്റെ വളർച്ചയും അവനൊപ്പമുള്ള നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അച്ഛനമ്മമാരുടെ ചിന്തകൾക്കൊപ്പം ഉയർന്നു ചിന്തിക്കുന്ന മൽഹാറിന്റെ വിശേഷമാണ് ദിവ്യ പറഞ്ഞത്. 

ഒരേ സമയം ചിരിയും ചിന്തയും വിടർത്തിയ ഉത്തരമായിരുന്നു മൽഹാറിൽ നിന്ന് ലഭിച്ചത്. അച്ഛനമ്മമാർ വീട്ടിൽ സംസാരിക്കുന്ന കാര്യങ്ങൾ കുട്ടിയെ സ്വാധീനിക്കുന്നുണ്ടെന്നും പൗരബോധമുള്ള ഒരു കുട്ടിയായി അവൻ വളരുന്നതിൽ സന്തോഷമുണ്ടെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. ഒരു യുട്യൂബ് ചാനൽ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ദിവ്യയും ഭർത്താവ് ശബരിനാഥും മകന്റെ വിശേഷം പങ്കുവച്ചത്. 

English Summary:

Divya S Iyer's Son Sets an Example

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com