ADVERTISEMENT

അമേരിക്കയിൽ കഴിഞ്ഞ ദിവസം ആകാശത്തു കണ്ട വിചിത്രപ്രതിഭാസം ആളുകളിൽ ഭീതി പരത്തി. ജോർജിയ സംസ്ഥാനത്താണു ദൃശ്യം കണ്ടത്. തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തിൽ പാഞ്ഞുപോകുകയായിരുന്നു. ഇതിനെപ്പൊതിഞ്ഞ് ശക്തമായ പ്രകാശവലയവുമുണ്ടായിരുന്നു. ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തുകൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് കണ്ട ആളുകൾ പറഞ്ഞു.

ആളുകൾ ഭയവിഹ്വലരാകുകയും പലരും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് ഇതെന്തെന്ന് കണ്ടെത്താനുള്ള ശ്രമമുണ്ടായത്. സ്വാഭാവികമായും, അന്യഗ്രഹജീവികളുടെ വാഹനമാണ് ഇതെന്ന മട്ടിലുള്ള സിദ്ധാന്തങ്ങളൊക്കെ ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാ‍ൽ ഒടുവിൽ അന്വേഷണത്തിൽ കണ്ടെത്തിയത് ഇതൊരു സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേക്ക് ഉയർന്ന റോക്കറ്റിനെ കണ്ടാണ് ആളുകൾ പേടിച്ചതത്രേ.

cameras-caught-space-jellyfish-above-georgia
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

 

കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഓരോ വർഷവും ഒട്ടേറെ റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കാറുണ്ട്. അന്നൊന്നുമുണ്ടാകാത്ത തരത്തിൽ ഒരു ദൃശ്യം എന്തുകൊണ്ട് ഇപ്പോൾ മാത്രമുണ്ടായി. ഇതിനു കാരണം റോക്കറ്റ് വിക്ഷേപണവുമായി ഉണ്ടായ ചില സാങ്കേതിക കാരണങ്ങളാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ പ്രഫസറായ ക്രിസ് കോംബ്സ് പറയുന്നു.  റോക്കറ്റിന്റെ നോസിലിന് പുറത്തും അകത്തുമുള്ള മർദ്ദവ്യതിയാനമാണ് ഇതിനു വഴിവച്ചത്.

ബഹിരാകാശത്ത് യഥാർഥത്തിൽ ജെല്ലിഫിഷ് എന്നു വിളിക്കപ്പെടുന്ന ഒരു ഘടനയുണ്ട്. ഭൂമിയിൽ നിന്നു 30 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആബേൽ 2877 എന്ന താരസമൂഹമാണ് ഇത്. ടെലിസ്കോപിലൂടെ ഈ നക്ഷത്രസമൂഹത്തെ നോക്കിയാൽ ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തൂടെ പോകുന്നതായി തോന്നുമത്രേ.

 

സ്പേസ് എക്സിന്റെ പല റോക്കറ്റുകളും പല മേഖലകളിലും ഇത്തരത്തിൽ കണ്ടെത്തി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതതയിലുള്ള കമ്പനിയായ സ്റ്റാർലിങ്ക് ഒട്ടേറെ ഉപഗ്രഹങ്ങൾ ആകാശത്തേക്കു വിട്ടിരുന്നു. ഇവയും പലപ്പോഴും ആളുകളിൽ പരിഭ്രാന്തി ജനിപ്പിച്ചിട്ടുണ്ട്.

 

English Summary : Cameras caught space jellyfish above Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com