ADVERTISEMENT

ലോകസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് വേൾഡ് മൽസരം ഇന്ത്യയിലേക്കു വരുന്ന കാര്യം കൂട്ടുകാർ .27 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ പ്രശസ്തമായ മിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. റീത്ത ഫാരിയ, യുക്താ മുഖി, ഐശ്വര്യ റായ്, ഡയാന ഹെയ്ഡൻ, പ്രിയങ്ക ചോപ്ര, മാനുഷി ഛില്ലർ എന്നിവരാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം നേടിയവർ. ഇത്തവണ നമ്മുടെ അയൽ സംസ്ഥാനത്തെ ഉടുപ്പിയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കുന്നത്.

മിക്ക മൽസരങ്ങൾക്കും സമ്മാനങ്ങളുണ്ടാകുമല്ലോ. എന്താണു മിസ് വേൾഡ് ആയാലുള്ള ഗുണം ? എത്രയാണു മൽസരത്തിന്റെ സമ്മാനത്തുക? 15 ലക്ഷം യുഎസ് ഡോളറാണു മിസ് യൂണിവേഴ്സിന്റെ സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 11 കോടി രൂപ വരുമിത്. ഇതുകൂടാതെ ഒരു വലിയ പ്രതിമാസ തുക ഒരു വർഷത്തേക്കു കിട്ടുമെന്നും അഭ്യൂഹമുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  അസിസ്റ്റന്റുമാരും മേക്കപ്പ്മാൻമാരുമുൾപ്പെടെ പ്രഫഷനലുകളുടെ ഒരു ടീമിനെയും വിശ്വസുന്ദരിക്ക് ലഭിക്കും. മുന്തിയ നിലവാരത്തിലുള്ള മേക്കപ്പ്, കേശസംരക്ഷണ ഉത്പന്നങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെയും ഒരുവർഷത്തേക്ക് ഇവർക്ക് ലഭിക്കും. കൂടാതെ വൻകിട ചടങ്ങുകൾ, സിനിമകളുടെയും മറ്റും സ്ക്രീനിങ് ചടങ്ങുകൾ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള ക്ഷണവും വിശ്വസുന്ദരിയെതേടി വരും.ലോകമെമ്പാടും സൗജന്യമായി യാത്ര,സൗജന്യ താമസ–ഭക്ഷണ ഫീസുകൾ തുടങ്ങിയവയും കിട്ടും.

ഇതിനെല്ലാമപ്പുറം, മോഡലിങ്, സിനിമ, കല തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് വലിയ അവസരങ്ങൾ മിസ് വേൾ‍ഡ് പട്ടം സമ്മാനിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഇതിനു മുൻപ് മിസ് വേൾഡായ പ്രിയങ്ക ചോപ്ര, ഐശ്വര്യറായി തുടങ്ങിയവർക്ക് ബോളിവു‍‍ഡിൽ നിന്നൊക്കെ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. മിസ് വേൾഡ് പട്ടം ലഭിക്കുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയിൽ വയ്ക്കാനുള്ള അവസരമാണ്. വജ്രങ്ങളും മറ്റനേകം രത്നങ്ങളും പതിച്ച ഈ കിരീടത്തിനു കോടികൾ വിലമതിക്കും. 1979ലാണ് ഈ കിരീടം മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായത്.

English Summary:

Miss World Pageant Returns to India: Unveiling the Glittering Prizes & Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com