ADVERTISEMENT

മാന്നാർ ∙ വരിനെല്ല്, കോരപ്പുല്ല് ശല്യവും അപ്പർകുട്ടനാടൻ പാടശേഖരങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കൊയ്ത്തിനു 20 ദിവസം ശേഷിക്കെ കർഷകർ പ്രതിസന്ധിയിലായി. മിക്ക പാടശേഖരങ്ങളിലും 100 ദിവസത്തിനു മുകളിലായ നെല്ലാണ് വരിനെല്ലു ശല്യത്തിലായത്. കതിരിട്ട്, നെല്ലുമണിയുടെ ചുണ്ടു പഴുത്തു തുടങ്ങി.

ഇനിയും 20 ദിവസത്തിനു ശേഷം കൊയ്യാവുന്ന വിധത്തിലാണ് ഓരോ പാടശേഖരവും.  എന്നാൽ നെല്ല് ഏത്, വരിനെല്ലേത് എന്നു തിരിച്ചറിയാൻ കർഷകൻ പാടുപെടുകയാണ്. കൃഷിനാശത്തിനും വരിനെല്ലു വീണുണ്ടായ നഷ്ടത്തിനും ഇൻഷുറൻസ് ഉണ്ടായിട്ടും നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല. ഏക്കറിന് അര ലക്ഷം രൂപയിലധികം ചെലവഴിച്ചതിനാൽ കടക്കെണിയിലാണ് ചെന്നിത്തല, മാന്നാർ മേഖലയിലെ ഒട്ടുമിക്ക കർഷകരും. കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ സാമ്പത്തിക സഹായമോ നിർദേശങ്ങളോ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com