തോന്നിയതുപോലെ ഓട നിർമിച്ചു; ഗതാഗതതടസ്സം

HIGHLIGHTS
  • വീതി കുറഞ്ഞു; വാഹനങ്ങൾ ഞെരുങ്ങിപ്പോകേണ്ട അവസ്ഥ
കായംകുളം ലക്ഷ്മി തിയറ്റർ–കെപിഎസി ജംക്‌ഷൻ റോഡിൽ ഓട നിർമാണത്തിലെ അപാകത കാരണം തടസ്സപ്പെടുന്ന വാഹന ഗതാഗതം.
SHARE

കായംകുളം∙ കരാറുകാർ തോന്നിയതുപോലെ ഓട നിർമിച്ചതിനാൽ റോഡിൽ വാഹന ഗതാഗതം സ്തംഭിക്കുന്നു. കെപി റോഡിലെ ലക്ഷ്മി തിയറ്റർ–കെപിഎസി ജംക്‌ഷൻ റോഡാണ് ബന്ധപ്പെട്ടവരുടെ മേൽനോട്ടമില്ലാതെ നിർമിച്ചതിനാൽ  വീതി കുറഞ്ഞത്. വാഹനങ്ങൾ ഞെരുങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. പൊതുമരാമത്ത് വിഭാഗമാണ് ഇവിടെ ഓട നിർമിച്ചത്. റോഡിനെക്കാൾ ഉയർത്തി ഓട നിർമിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു. റോഡിൽ നിന്ന് വെള്ളം ഓടയിലേക്ക് ഒഴുകാത്ത സ്ഥിതിയുമായി.  വാഹനങ്ങളുടെ ‍ടയർ ഓടയുടെ കോൺക്രീറ്റിൽ തട്ടി കേടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

രണ്ട് കിലോമീറ്ററോളം നീളമുള്ള റോഡിൽ പല സ്ഥലത്തും പല പൊക്കത്തിലാണ് ഓട നിർമിച്ചിരിക്കുന്നതെന്ന് പരാതിയുണ്ട്. ദേശീയപാതയെ കെപി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പല ഫണ്ടുകൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വ്യക്തമായ മേൽനോട്ടമില്ലാത്തതിനാൽ റോഡ് അതിവേഗം തകരുന്ന സ്ഥിതിയാണ്. അഞ്ച് വർഷത്തിനുള്ളിൽ പൊതുമരാമത്ത് ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉൾപ്പെടുത്തി 5 കോടിയിലേറെ രൂപ ഇവിടെ ചെലവഴിച്ചുവെങ്കിലും  മുപ്പതിലേറെ കുഴികളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS