സേഫ്റ്റി പിൻ കച്ചവടത്തിന്റെ മറവിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; കടുത്ത വെയിലിൽ ചെരിപ്പ് പോലും ഇല്ലാതെ...

കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് സേഫ്റ്റി പിൻ വിൽപന നടത്തുന്ന പെൺകുട്ടി. ഉച്ചവെയിലിൽ ടൗണിലൂടെ നടന്ന് കാൽ പൊള്ളിയതോടെ ഒപ്പമുള്ള സ്ത്രീയുടെ കണ്ണുവെട്ടിച്ച് തണലുള്ള സ്ഥലത്തേക്ക് ഓടിയെത്തി സേഫ്റ്റി പിൻ വിൽക്കാൻ നിൽക്കുകയാണ് പെൺകുട്ടി.
കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് സേഫ്റ്റി പിൻ വിൽപന നടത്തുന്ന പെൺകുട്ടി. ഉച്ചവെയിലിൽ ടൗണിലൂടെ നടന്ന് കാൽ പൊള്ളിയതോടെ ഒപ്പമുള്ള സ്ത്രീയുടെ കണ്ണുവെട്ടിച്ച് തണലുള്ള സ്ഥലത്തേക്ക് ഓടിയെത്തി സേഫ്റ്റി പിൻ വിൽക്കാൻ നിൽക്കുകയാണ് പെൺകുട്ടി.
SHARE

നെടുങ്കണ്ടം ∙ നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി ഭിക്ഷാടന മാഫിയ പിടിമുറുക്കിയിട്ടും അധികൃതർ കണ്ടമട്ടില്ല. സേഫ്റ്റി പിൻ വിൽപനയ്ക്കാണ് കുട്ടികളെ ഉപയോഗിക്കുന്നത്. ടൗണിൽ ജനങ്ങളുടെ അടുക്കൽ ചെല്ലുന്ന കുട്ടികൾ സേഫ്റ്റി പിൻ വിൽപനക്കായി അടുത്തെത്തും. ശേഷം ‘പട്ടിണിയാണ് സാർ ഭക്ഷണം കഴിക്കാൻ 10 രൂപ വേണം’ എന്ന് ആവശ്യപ്പെടും. 3 കുട്ടികൾ വീതമുള്ള സംഘങ്ങളാണ് ടൗണിലുള്ളത്.

Read also: ചക്രത്തിൽ മുടി കുരുങ്ങി ബസിനടിയിൽ യുവതി; ‘കാത്തു പരിപാലിച്ച മുടി കാത്തു, ഓർക്കുമ്പോൾ വിറച്ചു പോകുന്നു’

കുട്ടികളെ നിരീക്ഷിക്കാനായി യുവതിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവുമുണ്ട്. കുട്ടികൾ ശേഖരിക്കുന്ന തുക ഒപ്പമുള്ള സ്ത്രീകൾ വാങ്ങിയെടുക്കും. തൂക്കുപാലം, നെടുങ്കണ്ടം ടൗൺ കേന്ദ്രീകരിച്ച് ശനി ഞായർ, ദിവസങ്ങളിൽ ഇത്തരം സംഘങ്ങളുടെ സാന്നിധ്യം കൂടുതലാണ്. രണ്ടാഴ്ചയായി നെടുങ്കണ്ടം ടൗണിൽ കടുത്ത വെയിലുള്ള സമയത്താണ് കുരുന്നുകളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും സേഫ്റ്റി പിൻ കച്ചവടവും നടത്തുന്നത്.

മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ടൗണിൽ തമ്പടിച്ചിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് കുട്ടികൾ റോഡ് കുറുകെ കടക്കുന്നതും വാഹനങ്ങൾക്കൊപ്പം ഓടിയെത്തി ഭിക്ഷ തേടാൻ ശ്രമിക്കുന്നതും അപകടത്തിനും ഇടയാക്കുന്നുണ്ട്. കുട്ടികളെ എത്തിച്ചിരിക്കുന്നത് തമിഴ് ഭിക്ഷാടന മാഫിയ എന്നാണു വിവരം. പകൽ സമയത്ത് ചെരിപ്പ് പോലും ഇല്ലാതെയാണ് കുട്ടികൾ ഭിക്ഷാടനം നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS