ADVERTISEMENT

പയ്യന്നൂർ ∙ മഠത്തുംപടി ക്ഷേത്രപരിസരത്തെ ക്ഷീരകർഷകൻ അനിൽകുമാറിന്റെ 2 പശുക്കൾ ചത്തു. അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയതാണ് മരണകാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖംപ്രാപിച്ചുവരുന്നതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹൻ പറഞ്ഞു. 

Also read: നാട് വിറച്ചു, ഭൂചലനമെന്ന് കരുതി; കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ

ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി അപ്പോൾത്തന്നെ ചികിത്സ തുടങ്ങിയെങ്കിലും 2 പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം 2 മാസം ഗർഭിണിയായിരുന്നു. 

സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.വി.സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ.എസ്.ഹരികുമാർ, വെറ്ററിനറി സർജൻ ഡോ.നീരജ് കൃഷ്ണൻ, എന്നിവരും ഡോ.ബെക്സിയുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റും സ്ഥലത്തെത്തി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com