ADVERTISEMENT

അഡൂർ(ദേലംപാടി)∙ അവധിദിനമായ ഇന്നലെ രാവിലെ അഡൂർ വില്ലേജ് ഓഫിസിന്റെ വാതിൽ തുറന്നു കിടന്നതു വിവാദമായി. തലേന്നു വൈകിട്ടു ജീവനക്കാർ അടയ്ക്കാതെ പോയതാണെന്നു നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയാണു വില്ലേജ് ഓഫിസിന്റെ വാതിൽ തുറന്നുകിടക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിൽ തന്നെയാണു വില്ലേജ് ഓഫിസ്.

കുറെ നേരം കഴിഞ്ഞിട്ടും ആളനക്കം ഇല്ലാത്തതിനെ തുടർന്നു ആൾക്കാർ നോക്കിയപ്പോൾ ആരും അകത്ത് ഉണ്ടായിരുന്നില്ല. സമീപത്തും ആരെയും കണ്ടില്ല. വിവരം വില്ലേജ് അസിസ്റ്റന്റിനെ ഫോണിൽ അറിയിക്കുകയും 10.30 നു ശേഷം ഒരു ജീവനക്കാരൻ എത്തി പൂട്ടുകയുമായിരുന്നു. ഭൂമി സംബന്ധിച്ചും മറ്റും  വിലപ്പെട്ട രേഖകളുള്ള ഓഫിസ് ഇങ്ങനെ അനാഥമായി തുറന്നിട്ടതിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണു നാട്ടുകാർ.

അധികൃതരുടെ വിശദീകരണം
∙ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാരൻ മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തുറന്നതാണെന്നാണു വില്ലേജ് അധികൃതരുടെ വിശദീകരണം. മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്ത ശേഷം ഓഫിസ് പൂട്ടാതെ ബളവന്തടുക്കയിലെ പോളിങ് ബൂത്ത് സന്ദർശിക്കാൻ പോകുകയായിരുന്നത്രേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com