ADVERTISEMENT

തൃക്കരിപ്പൂർ ∙ അസമിലെ വൈഷ്ണവ സത്രങ്ങളിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച സത്രിയ നൃത്തം ഏറെ സവിശേഷതകളോടെ തൃക്കരിപ്പൂരിലെ തലിച്ചാലം താരകത്തിൽ അരങ്ങിലെത്തി. സത്രിയ കലാകാരി ഡോ.അന്വേഷ മഹന്തയാണ് പരമ്പരാഗത വേഷവിധാനത്തിൽ സോദാഹരണ സഹിതം സത്രിയ നൃത്തം ഒരുക്കിയത്. ശ്രീമദ് ശങ്കർദേവന്റെ പാരമ്പര്യം അവകാശപ്പെടുന്ന വൈഷ്ണവ സത്രങ്ങളിലെ ബ്രഹ്മചാരി സമൂഹവും കുടുംബ ജീവിതം നയിക്കുന്ന സന്യാസി വര്യന്മാരും ഭാഗവതത്തിലെയും മഹാഭാരതത്തിലെയും ശ്രീകൃഷ്ണ ലീലകളെ ആസ്പദമാക്കി രചിച്ച ഈരടികളെ നാട്യശാസ്ത്രത്തിലേയും അഭിനയ ദർപ്പണത്തിന്റെയും നൃത്ത സിദ്ധാന്തങ്ങളിലൂടെ വളർത്തിയെടുത്തതാണ് സത്രിയ നൃത്തമെന്ന് ഡോ.അന്വേഷ മഹന്ത വിശദീകരിച്ചു.

ജാതി മത ചിന്തകൾകൾക്കെതിരെയും വർണ സങ്കൽപങ്ങൾക്കെതിരെയും നിലകൊണ്ടതാണ് ശ്രീമദ് ശങ്കർ ദേവന് അസമിൽ ഇത്രയധികം ആരാധകരുണ്ടായതെന്നും മുഖാമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു. മുഖാമുഖത്തിലും ചർച്ചയിലും കെ.പി.ശ്രീധരൻ, എ.യു.ബാലകൃഷ്ണൻ, പി.വി.ഹരീഷ്, ഡോ.അനില, ശരണ്യ ലാസ്യ, സംഗീത് ഭാസ്കർ, ഉമാദേവി, സി.വിജയൻ, കെ.സുരേശൻ എന്നിവർ പങ്കെടുത്തു . കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾചർ മാസ്റ്റേഴ്സ് സംഘടനയുടെ 2023 ലെ അരിരംഗ് കൾചർ മാസ്റ്റേഴ്സ് അവാർഡ് ഐസിസിഎൻ സെക്രട്ടറി ജനറൽ ഡോ.വി.ജയരാജൻ ഡോ.അന്വേഷ മഹന്തക്ക് സമ്മാനിച്ചു. കഥകളി ആശാൻ ടി.ടി.കൃഷ്ണൻ അന്വേഷയെ പൊന്നാടയണിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com