ADVERTISEMENT

കാളികാവ്∙ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ഫായിസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് സമീപപ്രദേശങ്ങളിൽനിന്നടക്കം ആളുകൾ ഉദിരംപൊയിലിൽ എത്തിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയിട്ട് എങ്ങനെ ജീവിക്കാൻ കഴിയുന്നുവെന്ന് തടിച്ചുകൂടിയവർ  ഫായിസിനെതിരെ ആക്രോശിച്ചു. 

ഫായിസിനെ കൊണ്ടുവരുമെന്ന സൂചന കിട്ടിയപ്പോൾ മുതൽ സ്ഥലത്തെത്തിയവർ വെയിലും ചൂടും വകവയ്ക്കാതെ തെളിവെടുപ്പ് പൂർത്തിയാകുംവരെ സ്ഥലത്തുനിന്ന് മാറാതെ നിന്നു. പ്രതിയെ വിട്ടുതരൂ, ഞങ്ങൾ കൈകാര്യം ചെയ്യാമെന്നും ആളുകൾ വിളിച്ചുപറഞ്ഞു. ശക്തമായ പൊലീസ് വലയത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ഏറെ കഷ്‌ടപ്പെട്ടാണ് ആൾക്കൂട്ടത്തിനിടയിൽ പൊലീസ് ഫായിസിനെ തെളിവെടുപ്പ് നടത്തി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com