‘ചങ്ങാതി’യുടെ കൈപിടിച്ച് അതിഥിത്തൊഴിലാളികളും അക്ഷര ലോകത്തേക്ക്

bijimole-inaguration
കഞ്ചിക്കോട് അപ്നഘറിൽ ആരംഭിച്ച ‘ചങ്ങാതി’ പദ്ധതിയും സർവേയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കഞ്ചിക്കോട്‌ ∙ കേരളത്തിൽ ജോലിക്കെത്തിയ ഭായിമാർക്ക് ഇന്നലെ വെയിലിന്റെ ചൂടായിരുന്നില്ല വെല്ലുവിളി. പഠനച്ചൂടിലായിരുന്നു അവർ. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കു കടക്കാനുള്ള ആവേശത്തിലായിരുന്നു അവരെല്ലാം. അതിഥിത്തൊഴിലാളികളെ 6 മാസം കൊണ്ട് മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷര മിഷനും ജില്ലാ പഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന ചങ്ങാതി സാക്ഷര പഠന പദ്ധതിക്കു ഇന്നലെ അപ്നഘറിൽ തുടക്കമായി. ആദ്യ ഘട്ടമായി സർവേയും ക്ലാസുകളുടെ പരിശീലനവുമാണ് ആരംഭിച്ചത്. ഇന്നലെ റജിസ്റ്റർ ചെയ്തവർക്കു ക്ലാസുകൾ നൽകിയാണ് പറഞ്ഞയച്ചത്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആവേശത്തിലായി. ആഴ്ചയിൽ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണു പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്.

ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴിൽ 15 മുതൽ 20 വരെ പഠിതാക്കൾ ഉൾക്കൊള്ളുന്ന സാക്ഷരതാ പഠനകേന്ദ്രങ്ങളാണ് ആരംഭിച്ചത്. ഒരു വിദ്യാകേന്ദ്രത്തിന് കീഴിൽ കുറഞ്ഞത് അഞ്ചിനും പത്തിനും ഇടയിൽ പഠനകേന്ദ്രങ്ങൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.   തൊഴിൽ വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും പിന്തുണയും ചങ്ങാതി പദ്ധതിക്കുണ്ട്. പരിപാടി ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. പി.വി.പാർവ്വതി അധ്യക്ഷയായി. ജില്ലാ കോഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.പത്മ്നി, പഞ്ചായത്ത് അംഗം മിൻമിനി മുരുകാനന്ദൻ, ജില്ലാ ലേബർ ഓഫിസർ കെ.സുനിൽ, എം.രാഘവൻ, പി.സി.ഏലിയാമ്മ, സി.ശിവനന്ദൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA