ADVERTISEMENT

ബാലരാമപുരം∙ പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കേന്ദ്ര സായുധ സേനയും ബാലരാമപുരം പൊലീസും ചേർന്ന് ബാലരാമപുരത്ത് റൂട്ട് മാർച്ച് നടത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബാലരാമപുരത്ത് കേന്ദ്ര സായുധ സേന റൂട്ട് മാർച്ച് നടത്തുന്നത്.

സിആർഎപിഎഫിന്റെ 100 അംഗ സംഘവും 40 അംഗ ബാലരാമപുരം പൊലീസുമാണ് മാർച്ചിൽ പങ്കെടുത്തത്. ഹൗസിങ് ബോർഡ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് ബാലരാമപുരം ജംക്‌ഷൻ വഴി വഴിമുക്കിൽ സമാപിച്ചു. കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലാണ് മാർച്ച് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തിരിച്ചറിയാനും  കർശന നടപടിയെടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് റൂട്ട് മാർച്ച്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com