ADVERTISEMENT

നെയ്യാറ്റിൻകര ∙ അച്ഛനു പിന്നാലെ അമ്മയെയും വിധി തട്ടിയെടുത്തപ്പോൾ പകച്ചു നിൽക്കുകയാണ് പ്ലസ്ടു വിദ്യാർഥി അഭിജിത്തും, രണ്ടാം ക്ലാസുകാരൻ ഷാരോണും. രണ്ടു വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ അമ്മ ഷീജ മാത്രമായിരുന്നു ഇവർക്ക് ആശ്രയം. ഡൊമനിക്കിനു പിന്നാലെ ഷീജയും വിടപറ‍ഞ്ഞതോടെ മാറനല്ലൂർ കൂവളശേരി നവേദായ ലെയിൻ ബ്ലസിങ് ഹോമിൽ അഭിജിത്തും ഷാരോണും തനിച്ചാണ്.

അമ്മയുടെ വേർപാട് അറിഞ്ഞ് സോദ ഷാരോണിനെ ചേർത്തു പിടിച്ചു. ഇത് എല്ലാവരുടെയും കണ്ണുകളെ ഈറനാക്കി.  നെയ്യാറ്റിൻകരയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പിനു മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയുണ്ടായ അപകടത്തിലാണ്  മാറനല്ലൂർ കൂവളശേരി നവേദായ ലെയിൻ ബ്ലസിങ് ഹോമിൽ പരേതനായ ഡൊമനിക്കിന്റെ ഭാര്യ ഷീജ (42) മരിച്ചത്. 

രണ്ടു വർഷം മുൻപ് ഡൊമിനിക്ക് മരിച്ചതോടെ അഭിജിത്തിനും ഷാരോണിനും താങ്ങും തണലുമായിരുന്നു അമ്മ ഷീജ.  സ്വകാര്യ തേയില കമ്പനിയിലെ തുച്ഛമായ വരുമാനത്താലാണ് ഷീജ മക്കളെ പഠിപ്പിച്ചിരുന്നത്.  അമ്മയുടെ മരണത്തോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അഭിജിത്തും ഷാരോണും. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com