ADVERTISEMENT

കാട്ടാക്കട ∙ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാന മന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിൽ എത്തുന്നതിനു മുന്നോടിയായി സുരക്ഷ പരിശോധനകൾ ശക്തമാക്കി.  റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രധാന മന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്പിജി ഉദ്യോഗസ്ഥരും പൊതു യോഗ സ്ഥലമായ കോളജ് മൈതാനിയിലെത്തി പരിശോധന നടത്തി. പൊതു സമ്മേളനത്തിനുള്ള കൂറ്റൻ പന്തലിന്റെ ജോലികളും  പുരോഗമിക്കുന്നു. 

പങ്കജ കസ്തൂരി കോളജ് അങ്കണത്തിൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കമാനങ്ങൾ 24 മണിക്കൂറിനകം മാറ്റാൻ കാട്ടാൽ മുടിപ്പുര ഭാരവാഹികൾക്ക് നോട്ടിസ് നൽകി. കമാനങ്ങൾ മാറ്റുന്നതിലെ ബുദ്ധിമുട്ട് മുടിപ്പുര ഭാരവാഹികൾ സംഘാടകരുമായി പങ്കുവച്ചിരുന്നു. കോളജ് മൈതാനത്തിനു മുന്നിൽ റോഡ് വക്കിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തട്ടുകൾ നീക്കം ചെയ്യാനും സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com