ADVERTISEMENT

വീണ്ടുമൊരു എൻട്രൻസ് - അഡ്മിഷൻ കാലത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. എൻജിനീയറിങ്ങ്, മെഡിക്കൽ കോഴ്‌സുകൾ തൊട്ട് കേന്ദ്രസർവകലാശാലകളിലേക്കു വരെയുള്ള പ്രവേശനത്തിനായി ഇന്ത്യയിലെ വിദ്യാർഥികൾ എൻട്രൻസ്, ഏകജാലക ഫലങ്ങൾ നോക്കിയിരിക്കുകയാണ്.ബിരുദതലത്തിലെ അഡ്മിഷനുകളിൽ ഇന്ത്യയിൽ ഏറ്റവും ശ്രദ്ധ നേടുന്ന സ്ഥാപനമാണ് ഐഐടികൾ. എൻജിനീയറിങ് തിരഞ്ഞെടുക്കുന്ന പല വിദ്യാർഥികളുടെയും സ്വപ്‌നലക്ഷ്യം ഐഐടികളാകും. ഐഐടി എൻജിനീയർ എന്ന ടാഗ് ഒരു ബ്രാൻഡ്‌നെയിം തന്നെയാണെന്ന് പറയാം. വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഐഐടികൾ ലക്ഷ്യമിട്ട് ജെഇഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷകൾ എഴുതുന്നത്. ഇന്ന് പുതിയ ഐഐടികൾ ഒരുപാടുണ്ട്.

Read Also : അന്ന് ‘നിനക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേടാ?’ എന്ന് പരിഹാസം

എന്നാൽ ഐഐടി പ്രവേശനം ഇതിലും ദുർഘടമായിരുന്നു തൊണ്ണൂറുകളിൽ. അന്ന് പുതിയ ഐഐടികൾ ഇല്ലായിരുന്നു. ആ സമയത്ത് ഐഐടി പ്രവേശന പരീക്ഷ എഴുതി വിജയിച്ച ആളായിരുന്നു മയൂരി കാൻഗോ. പ്രമുഖ ഐഐടിയായിരുന്ന ഐഐടി കാൺപുരി‍ൽ അഡ്മിഷൻ കിട്ടുമായിരുന്നിട്ടും മയൂരി അതു വേണ്ടെന്നു വച്ചു. ഒരു നടിയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം.

 

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് മയൂരി ജനിച്ചത്. സ്കൂൾ വിദ്യാ‍ർഥിയായിരിക്കേ 1995ൽ നസീം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ പാപാ കെഹ്തെ ഹേൻ എന്ന മഹേഷ് ഭട്ട് ചിത്രത്തിലൂടെ മയൂരി ദേശീയ ശ്രദ്ധ നേടി.പിന്നീട് ബേതാബി, ഹോഗി പ്യാർ കി ജീത്,ബാദൽ,പാപാ ദി ഗ്രേറ്റ്, ശിക്കാരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എങ്കിലും മയൂരി പ്രതീക്ഷിച്ച ഒരു സിനിമാകരിയർ അവർക്കു ലഭിച്ചില്ല.

 

വിവാഹത്തെത്തുടർന്ന് പിന്നീട് മയൂരി കാംഗോ യുഎസിലേക്കു പോയി. ഇടയ്ക്കുവച്ച് ഹാൾട്ടിലായ തന്റെ വിദ്യാർഥിജീവിതം വീണ്ടും ഗീയറിലേക്കിട്ടു മയൂരി. യുഎസിലെ ബറൂച് കോളജ് സിക്ക്ലി‍ൻ സ്കൂൾ ഓഫ് ബിസിനസ്സിൽനിന്ന് മാർക്കറ്റിങ് ആൻഡ് ഫിനാൻസ് എന്ന കോഴ്‌സിൽ അവർ എംബിഎ നേടി. 2004 മുതൽ 2012 വരെയുള്ള കാലയളവിൽ അവർ അമേരിക്കയിൽ ജോലി ചെയ്തു.പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിൽ വന്ന ശേഷം പെർഫോമിക്‌സ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി മയൂരി ജോലി നോക്കി,. 2019ലാണ് ഗൂഗിൾ ഇന്ത്യയിൽ ഇൻഡസ്ട്രി ഹെഡ് എന്ന തസ്തികയിൽ അവർ നിയമിതയായത്. മാർക്കറ്റിങ്ങിൽ വിദഗ്ധയാണ് മയൂരി. ഒരു മകനുമുണ്ട് ഇവർക്ക്.

 

Content Summary : Bollywood Diva, Who Quit B-Town And Joined Sundar Pichai's Google Earns In Crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com