ADVERTISEMENT

ശാസ്ത്ര ഗവേഷണ മികവിനുള്ള അംഗീകാരമായി മലയാളി ശാസ്ത്രജ്ഞൻ ഡോ. കെ.എം. സുരേശൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോ (FASc) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) പ്രഫസറായ ഡോ. സുരേശനോട് ശാസ്ത്രഗവേഷണ രംഗത്തെ പഠന, കരിയർ സാധ്യതകളെക്കുറിച്ചു ചോദിക്കാം. 

കരിയർ എന്ന നിലയിൽ ഇന്ത്യയിൽ സയൻസ് റിസർച്ചിന്റെ സാധ്യതകൾ ?

ഒരു  രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റമാണ്. മറ്റു രാജ്യങ്ങളിലെ  കണ്ടുപിടിത്തങ്ങളുടെ ഉപഭോക്താക്കൾ മാത്രമായാൽ സാമ്പത്തികമായി  മുന്നേറാൻ കഴിയില്ല. ഇന്ത്യയിൽ നിലവിൽ ഏറെ സാധ്യതകളുണ്ട്; അതേസമയം, ഇനിയും മെച്ചപ്പെടുത്താനുമുണ്ട്.

എൻജിനീയറിങ്ങിനു ലഭിക്കുന്ന പ്രാമുഖ്യവും പ്ലേസ്മെന്റ് സാധ്യതകളും സയൻസ് പഠനരംഗത്തെ ബാധിക്കുന്നുണ്ടോ ? ഏറ്റവും മിടുക്കരെ സയൻസിലേക്കു കിട്ടുന്നുണ്ടോ ?

Sureshan

മുൻപ് എൻജിനീയറിങ്ങിന് ഊന്നൽ നൽകി ഒരുപാട് ഐഐടികളും എൻഐടികളും സ്ഥാപിച്ചപ്പോൾ, ശാസ്ത്രമേഖലയിൽ ശ്രേഷ്ഠസ്ഥാപനമായി ഐഐഎസ്‌സി മാത്രമാണുണ്ടായിരുന്നത് എന്നതു വസ്തുതയാണ്. ആ സ്ഥിതി മാറി. കഴിഞ്ഞ 10-15 വർഷത്തിനിടെ രാജ്യാന്തര നിലവാരത്തോടെ ഐസർ, നൈസർ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) പോലെയുള്ള ശാസ്ത്ര ഗവേഷണ/ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു. ഐസർ വിദ്യാർഥികളിൽ പലരും ഐഐടി, മെഡിസിൻ അഡ്മിഷൻ ഉപേക്ഷിച്ച് എത്തുന്നവരാണെന്നത് പുതുതലമുറ ശാസ്ത്രത്തിന്റെ മേന്മ മനസ്സിലാക്കുന്നതിനു തെളിവാണ്. 

Brain drain എത്രത്തോളം പ്രശ്നമാണ് ? ഗവേഷണരംഗത്ത് അത്തരത്തിൽ അതിരുകൾ ശരിയാണോ?

ശാസ്ത്രത്തിനു ഭൂമിശാസ്ത്ര, രാഷ്ട്രീയ അതിരുകൾ ബാധകമല്ല. പക്ഷേ, ഒരു രാജ്യത്തിന് ഒരുപാടു ശാസ്ത്ര കണ്ടുപിടിത്തങ്ങൾ ഉണ്ടായാൽ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു ഗുണം ചെയ്യും. ഇക്കാരണത്താൽ രാജ്യങ്ങൾ തമ്മിൽ മത്സരവുമുണ്ട്. കൂടുതൽ സൗകര്യവും  പ്രോത്സാഹനവും നൽകുന്ന രാജ്യത്തേക്കു ശാസ്ത്രജ്ഞർ ചേക്കേറുക സ്വാഭാവികം. അത്തരം സാഹചര്യം ഉറപ്പാക്കിയാൽ ഇന്ത്യയിലേക്കും പ്രഗത്ഭർ ചേക്കേറും. 20-30 വർഷമായി ചൈന ഇതാണു ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com