താൽക്കാലിക നിയമനം: സർക്കാർ കണക്കെടുക്കുന്നു
Mail This Article
×
എല്ലാ സർക്കാർ വകുപ്പുകളിലും നടത്തിയ കരാർ, താൽക്കാലിക നിയമനങ്ങളുടെയും ആശ്രിത നിയമനത്തിന്റെയും കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചു.
ഇടതു സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടെയും കഴിഞ്ഞ 9 വർഷത്തെ കരാർ, താൽക്കാലിക നിയമനങ്ങളുടെയും കണക്കാണ് എടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പു മേധാവികൾക്കും ധനകാര്യ പരിശോധനാ വിഭാഗം കത്തു നൽകി.
വിവിധ വകുപ്പുകളിൽ താൽക്കാലിക, കരാർ നിയമനങ്ങളാണ് കൂടുതലും നടക്കുന്നതെന്നും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലന്നുമുള്ള ആരോപണം ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.