ADVERTISEMENT

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 19 സ്വകാര്യസ്വാശ്രയ ലോ കോളജുകളിലെയും 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി 2023–24 പ്രവേശനത്തിന് 19ന് വൈകിട്ടു 4 മണി വരെ www.cee.kerala.gov.in ൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 685 രൂപ. പട്ടികവിഭാഗം 345 രൂപ.45% എങ്കിലും മാർക്കോടെ പ്ലസ്ടു /തുല്യപരീക്ഷ  ജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പിന്നാക്ക / പട്ടികവിഭാഗക്കാർക്ക് യഥാക്രമം 42% / 40% മാർക്ക് മതി. 2023 ഡിസംബർ 31ന് 17 വയസ്സ് തികയണം. 

Read Also : വരയ്ക്കാനുള്ള കഴിവുണ്ടോ? ‘തലവര മാറും’ ഈ കോഴ്സ് പഠിച്ചാൽ; അപേക്ഷിക്കാം ജൂലൈ 12 വരെ

ഓഗസ്റ്റ് 6ന് നടത്തുന്ന 2 മണിക്കൂർ ദൈർഘ്യമുള്ള എൻട്രൻസ് പരീക്ഷയിൽ ജനറൽ ഇംഗ്ലിഷ് (60), പൊതുവിജ്‌ഞാനം (45), കണക്കും മാനസികശേഷിയും (25), നിയമപഠനത്തിനുള്ള അഭിരുചി (70), എന്ന ക്രമത്തിൽ ആകെ 200 ഒബ്‌ജെക്‌റ്റീവ് ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാത്തീയതി പിന്നീട്. ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള ബിരുദമാണ് ലഭിക്കുക (ബിഎ എൽഎൽബി, ബിഎ /ബികോം /ബിബിഎ എൽഎൽബി - ഓണേഴ്സ്). 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റ്. 19 സ്വകാര്യ കോളജുകളിൽ ആകെ 2370 സീറ്റുകളും. 

 

സ്വകാര്യ സ്വാശ്രയ ലോ കോളജുകൾ 

 

അൽ അസർ– തൊടുപുഴ, ഭാരത് മാതാ– ആലുവ, സിഎസ്ഐ –കാണക്കാരി, സിഎസ്ഐ– പാറശാല, കോ–ഓപ്പറേറ്റീവ്– തൊടുപുഴ, മാർ ഗ്രിഗോറിയോസ്– തിരുവനന്തപുരം, മൗണ്ട് സിയോൺ– പത്തനംതിട്ട, എൻഎസ്എസ്– കൊട്ടിയം, ലോ അക്കാദമി– തിരുവനന്തപുരം, ശ്രീനാരായണ –പൂത്തോട്ട, ശ്രീനാരായണഗുരു –കൊല്ലം, കെഎംസിടി– കുറ്റിപ്പുറം, മർകസ്– കോഴിക്കോട്, കൃഷ്ണൻ എഴുത്തച്ഛൻ– പാലക്കാട്, അമ്പൂക്കൻ ഇട്ടൂപ്പ് –തൃശൂർ, എംസിറ്റി– മലപ്പുറം, നെഹ്‌റു– ലക്കിടി, അൽ അമീൻ– ഷൊർണൂർ, നിത്യചൈതന്യയതി –കായംകുളം.

 

Content Summary : Apply for the LLB Course After plus two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com