ADVERTISEMENT

തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായികതാരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, കേരള സർക്കിളിലെ ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:

∙പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; 18-27; 25,500–81,100 രൂപ.

∙പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ് (0): പ്ലസ് ടു ജയം, പത്താം ക്ലാസ്/ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കംപ്യൂട്ടർ പരിജ്ഞാനം, 2 വീലർ/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്; 18-27; 21,700–69,100 രൂപ.

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് (32): പത്താം ക്ലാസ് ജയം; 18-25; 18,000–56,900 രൂപ.

അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.

മെയിൽഗാർഡ് തസ്തികയിൽ കേരളത്തിൽ ഒഴിവില്ല.

∙സ്പോർട്സ് യോഗ്യതകൾ: ദേശീയ/രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷനൽ സ്പോർട്സ്/ ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിനു കീഴിലെ കായികക്ഷമതയിൽ നാഷനൽ അവാർഡ് നേടിയവർ. സ്പോർട്സ് ഇനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ.

∙ഫീസ്: 100 രൂപ. സ്‌ത്രീകൾ, ട്രാൻസ്ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: യോഗ്യതകൾ അടിസ്ഥാനമാക്കി തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് മുഖേന.

https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. www.indiapost.gov.in

Content Summary :

Secure Your Spot: 1899 Sports Quota Jobs in Department of Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com