ADVERTISEMENT

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും വലച്ചതു കണക്കു തന്നെ. ഏറ്റവും കുറഞ്ഞ മാർക്ക് ശരാശരി കണക്കിനാണ് (60.53%). എങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ (57.85) മെച്ചമാണിത്. കെമിസ്ട്രിയും (ശരാശരി മാർക്ക് 67.72%) സാമൂഹികശാസ്ത്രവും (69.91%) പ്രയാസമായിരുന്നുവെന്നു വ്യക്തം. ഐടിയാണു കൂടുതൽ മാർക്ക് (87.06%) നേടിക്കൊടുത്ത വിഷയം. ബയോളജിയിലും (73.24%) ഫിസിക്സിലും (71.64%) പ്രകടനം മോശമായില്ലെങ്കിലും കഴിഞ്ഞ തവണത്തെ നിലവാരത്തിലെത്തിയില്ല.

ഒരു കുട്ടനാ‍ടൻ വിജയഗാഥ

article-img

വിദ്യാഭ്യാസ ജില്ലകളിൽ മികച്ച വിജയം കുട്ടനാടിന്. പരീക്ഷയെഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 99.91% വിജയം. 99.84% ജയം നേടിയ മൂവാറ്റുപുഴയാണു തൊട്ടു പിന്നിൽ. പരീക്ഷയെഴുതിയ 5367 പേരിൽ 5302 പേർ ജയിച്ചു. 93.22% ജയം നേടിയ വയനാടാണു വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും പിന്നിൽ.

മലപ്പുറത്തിന് എ പ്ലസ്

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മുൻപിൽ മലപ്പുറം റവന്യൂ ജില്ലയാണ്. 5970 പേരാണ് ഈ നേട്ടം കൈവരിച്ചത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. 4204 പേർ. 1766 ആൺകുട്ടികളും ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം കോഴിക്കോടിനാണ്. 4436 പേർ. ഇതിൽ 3025 പെൺകുട്ടികളും 1411 ആൺകുട്ടികളും ഉൾപ്പെടുന്നു.

 ഏറ്റവും പിന്നിൽ വയനാട് ജില്ല– 815 പേർ. ഇടുക്കിയിൽ നിന്ന് 822 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ജയം നേടി.

വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം തന്നെയാണു മുൻപിൽ– 2493 പേർ. 1647 പേരുള്ള വടകര വിദ്യാഭ്യാസ ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 52 പേരും ലക്ഷദ്വീപിൽ നിന്ന് 5 പേരും ഈ നേട്ടം കൊയ്തു. കേൾവിശക്തി കുറഞ്ഞ കുട്ടികളിൽ 23 പേർ മുഴുവൻ എ പ്ലസ് നേടി.

മിടുമിടുക്കർ മൂന്നിരട്ടി

എ പ്ലസുകാരുടെ എണ്ണം 7 വർഷത്തിനിടെ മൂന്നിരട്ടിയിലേറെയായി. 2013 ൽ 10,073 പേരാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ ഈ വർഷം 37,334 പേർ. 

മിടുക്കുകാട്ടിയത് പെൺകുട്ടികൾ

സമ്പൂർണ എ പ്ലസിൽ ആൺകുട്ടികളുടെ ഇരട്ടിയിലേറെ പെൺകുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 11,684 ആൺകുട്ടികൾ ഈ നേട്ടം കൈവരിച്ചപ്പോൾ 25,650 പെൺകുട്ടികൾ ഈ നേട്ടം സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com