ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകളും കോൺസ്റ്റിറ്റ്യുവന്റ് കോളജുകളും ആരംഭിക്കുന്നതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും സർക്കാരിനു സമർപ്പിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഇവ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. 

Read Also : രണ്ട് ഒന്നാം റാങ്കുകൾ, ഏതു സർക്കാർ ജോലി തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിൽ സ്വാതി

കൽപിത സർവകലാശാലാ പദവി ലഭിക്കുന്നതിനു ചില കോളജുകൾ സർക്കാരിനെ സമർപ്പിച്ചപ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ വച്ചിരുന്നു. പൂർണമായും യുജിസി നിയന്ത്രണത്തിലാണു കൽപിത സർവകലാശാലകൾ പ്രവർത്തിക്കുക. എന്നാൽ സ്വകാര്യ സർവകലാശാല സംസ്ഥാന നിയമത്തിന് അനുസരിച്ചായതിനാൽ അതിനോടാണു സർക്കാരിനു താൽപര്യം. മറ്റു സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. 

 

അക്കാദമിക്, ഭരണകാര്യങ്ങളിൽ സർവകലാശാലയുമായി കൂടുതൽ ചേർന്നുപ്രവർത്തിക്കുന്നവയാണ് കോൺസ്റ്റിറ്റ്യുവന്റ് കോളജുകൾ. നിലവിലെ അഫിലിയേഷൻ സംവിധാനത്തിൽനിന്നു വ്യത്യസ്തമാണിത്. ആദ്യ ഘട്ടത്തിൽ 20 സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവന്റ് കോളജുകളാക്കാൻ ശ്യാം ബി.മേനോൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതിനായി സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.

 

Content Summary : Kerala govt to allow private universities in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com