ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പുതിയ അക്രഡിറ്റേഷൻ രീതി നടപ്പാക്കുന്നു. A++, A+, A തുടങ്ങി D വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്ന രീതിക്കു പകരം 2 തരം അക്രഡിറ്റേഷനാണ് ഇനി നടപ്പാക്കുക.

സ്ഥാപനങ്ങളെ അക്രഡിറ്റേഷൻ ഉള്ളവയും ഇല്ലാത്തവയും എന്നു മാത്രമാക്കും. ബൈനറി അക്രഡിറ്റേഷൻ രീതി അടുത്ത 4 മാസത്തിനുള്ളിൽ നടപ്പാക്കാനാണു തീരുമാനം. നിലവിലെ രീതിയിലേക്ക് അതിനു ശേഷം അപേക്ഷ സ്വീകരിക്കില്ല. ഇപ്പോൾ അപേക്ഷ നൽകിയവർക്കും വരുന്ന 4 മാസത്തിനുള്ളിൽ അപേക്ഷ നൽകാൻ തയാറെടുക്കു ന്നവർക്കും പുതിയ രീതിയിൽ അക്രഡിറ്റേഷൻ വേണോ പഴയ രീതി തുടരണോ എന്നു തീരുമാനിക്കാം. എന്നാൽ, 4 മാസത്തിനു ശേഷമുള്ള അപേക്ഷകൾക്കെല്ലാം പുതിയ രീതി തന്നെയാകും. സ്ഥാപനങ്ങൾക്ക് നിലവാരം ഉയർത്താൻ ലവൽ 1 മുതൽ 5 വരെ ഗ്രേഡിങ് അനുവദിക്കും. ദേശീയനിലവാരത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന സ്ഥാപന ങ്ങളാകും ലവൽ 4ൽ ഉൾപ്പെടുക. രാജ്യാന്തര തലത്തിൽ ഗവേഷണം, മൾട്ടിഡിസിപ്ലിനറി പഠനം എന്നിവയിൽ മുന്നിൽ നിൽക്കുന്നവർക്കാണു ലവൽ 5 അനുവദിക്കുക. ഈ ഗ്രേഡിങ് രീതി ഡിസംബറിനുള്ളിൽ നടപ്പാക്കുകയാണു ലക്ഷ്യം. 

ഐഐടി, ഐഐഎം തുടങ്ങി രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ അക്രഡിറ്റേഷൻ രീതിയുടെ കീഴിൽ വരുമെന്നാണു വിവരം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്, അക്രഡിറ്റേഷൻ രീതികൾ പുനഃക്രമീകരിക്കാൻ ഐഐടി കൗൺസിലിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഐഎസ്ആർഒ മുൻ ചെയർമാനുമായ ഡോ. കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ മാനദണ്ഡം തയാറാക്കിയത്. ഇതിന് ഈ മാസം 16നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അംഗീകാരം നൽകി. തുടർന്ന് ഇന്നലെ ചേർന്ന നാക് എക്സിക്യൂട്ടീവ് കൗൺസിൽ ഇതു നടപ്പാക്കാൻ തീരുമാനമെടുത്തു.

Content Summary:

NAAC Overhauls Accreditation: Higher Education Institutions to Face New Binary System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com