ആറു മാസം വെയിൽ, ആറു മാസം മഴ; ഇതായിരുന്നു അടുത്തകാലം വരെ കേരളത്തിലെ ഒരു രീതി. പക്ഷേ അതിപ്പോൾ മാറിയിരിക്കുന്നു. ആറുമാസത്തിലധികം മഴ കൂടുന്നതാണ് നിലവിലെ അവസ്ഥ. വെയിൽദിനങ്ങൾ ചുരുങ്ങി വരുന്നു, പക്ഷേ അതിന്റെ തീവ്രത അതികഠിനമായി മാറുകയാണ്. 149 വർഷത്തിനിടയിൽ ഇന്ത്യയില്‍ ഏറ്റും കൂടുതൽ ചൂട് അനുഭവപ്പെട്ട ഫെബ്രുവരിയാണ് 2023ൽ കഴിഞ്ഞുപോയതെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) റിപ്പോർട്ട് വന്നിട്ട് അധിക നാളുകളായിട്ടില്ല. ഈ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഫെബ്രുവരി ആദ്യം പാലക്കാടുമാണ്. കാതങ്ങൾക്കപ്പുറത്തുള്ള രാജ്യങ്ങളിൽനിന്നും ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്നുമൊക്കെ നേരത്തേ കേട്ടിരുന്ന അളവുകളാണ് നമ്മുടെ തൊട്ടടുത്തിന്ന് രേഖപ്പെടുത്തുന്നത്. മാറിമറിഞ്ഞ മഴക്കാലവും തിളച്ചുമറിയുന്ന രീതിയിലേക്ക് എത്തുന്ന കടലിന്റെ ചൂടും കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷസ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടയിൽ, പിടിച്ചുനിൽക്കാനുള്ള ആസൂത്രണങ്ങളിലാണ് രാഷ്ട്രങ്ങൾ. വലിയ തോതിലുളള കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാനുളള വന്യമൃഗങ്ങളുടെ തത്രപ്പാടും അതിന്റെ ഭാഗമായുള്ള അവയുടെ കാടിറങ്ങലുമെല്ലാം മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.
HIGHLIGHTS
- വേനൽക്കാലമാകും മുൻപേ കേരളത്തിൽ ഉഷ്ണതരംഗസമാനമായ സാഹചര്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നമ്മുടെ നാട്ടിലെ റോഡുകളും വീടുകളും കെട്ടിടങ്ങളുമെല്ലാം ഈ കൊടുംചൂടിലേക്ക് തീ പകരുന്നുണ്ടോ? അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാം? അതിനു സഹായിക്കുന്ന മാതൃകകൾ നമുക്കു മുന്നിലുണ്ടോ?