ADVERTISEMENT

അന്യഗ്രഹജീവികളുടേതെന്ന് ഇടയ്ക്കിടെ അഭ്യൂഹമുയർത്തി എത്തുന്ന അജ്ഞാത പേടകങ്ങളെക്കുറിച്ച് യുഎസ് ബഹിരാകാശ സ്ഥാപനമായ നാസ കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തിറക്കി. ആ റിപ്പോർട്ടിൽ ഇടയ്ക്കിടെ കമനീയമായ പ്രകൃതി പ്രതിഭാസങ്ങളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ട്. അതിലൊരു ചിത്രം കണ്ടാൽ ആരുമൊന്നു ഞെട്ടിപ്പോകും. ആകാശത്ത് ചുവന്ന കുറേ ഘടനകൾ. അന്യഗ്രഹജീവികളുടെ ആഗമനമാണോ ഇതെന്നുപോലും തോന്നിപ്പോകും. പക്ഷേ സംഭവം വേറെയാണ്. സ്പ്രൈറ്റ് ലൈറ്റ്നിങ് എന്ന പ്രതിഭാസമാണ് ഇതിനു കാരണം. വർണാഭമായ ഘടനകൾ സ്പ്രൈറ്റ് ലൈറ്റ്നിങ് ആകാശത്തു സൃഷ്ടിക്കും. ഇതിന്റെ ഒറു വകഭേദമാണ് ജെല്ലിഫിഷ് ലൈറ്റ്നിങ്. ജെല്ലിഫിഷിന്റെ രൂപം പോലെ മിന്നൽഘടന ആകാശത്തു പ്രത്യക്ഷപ്പെടുന്നതിനാലാണ് ഇത്.

ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് എന്നും ഇത്തരം പ്രകാശങ്ങൾ അറിയപ്പെടുന്നത്. സ്പ്രൈറ്റുകൾ, ബ്ലൂജറ്റുകൾ, ട്രോളുകൾ, ഗ്‌നോമുകൾ തുടങ്ങി പലതരം ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് ഉണ്ട്. ഇക്കൂട്ടത്തിൽപെടുന്ന മറ്റൊരു സവിശേഷ പ്രകാശഘടനയാണ് എൽവ്സ്. അടുത്തിടെ ഇറ്റലിയുടെ ആകാശത്ത് രാത്രി പ്രത്യക്ഷപ്പെട്ട ചുവന്ന വളയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എൽവ്സ് എ പ്രതിഭാസമായിരുന്നു ഇത്. ഇറ്റാലിയൻ പ്രകൃതി ഫോട്ടോഗ്രഫർ വാൾട്ടർ ബിനോട്ടോ ഈ വളയത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണ്ടനിമിഷം തന്നെ പല ഗൂഢവാദക്കാരും ഇതൊരു അന്യഗ്രഹപേടകമാണെന്ന് വാദിച്ചു.

(Photo: Twitter/@astronomyapps)
(Photo: Twitter/@astronomyapps)

2017 മുതൽ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സിന്റെ ചിത്രങ്ങളെടുക്കുന്നത് വാൾട്ടർ ബിനോട്ടോയുടെ ഹോബിയാണ്. ഓസ്ട്രിയ, ഹംഗറി, ഫ്രാൻസ്, ക്രൊയേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്പ്രൈറ്റുകളുടെ ചിത്രങ്ങൾ ഇദ്ദേഹം എടുത്തിട്ടുണ്ട്. ആദ്യമായാണ് എൽവ്‌സിന്റെ ചിത്രം പകർത്താൻ ഭാഗ്യം ലഭിച്ചതെന്ന് വാൾട്ടർ ബിനോട്ടോ പറഞ്ഞു. പലപ്പോഴും യുഎഫ്ഒ എന്ന രീതിയിൽ മനുഷ്യർ കാണുന്ന ആകൃതികളും മറ്റും ഇത്തരം ഘടനകളുടേതാണോ എന്നും സംശയിക്കുന്നവരുണ്ട്.

Content Highlights: Nasa UFO | Scientists Anomalous Phenomena | Sprit Lightning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com