ADVERTISEMENT

ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. നദിയെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ പഠനത്തിൽ, സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിച്ച് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ വെള്ളമെന്താണ് ഇത്രയും കടുക്കുന്നതെന്ന് കണ്ടെത്തി. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളിൽ നിന്നാണ് റുക്കിക്ക് നിറം ലഭിക്കുന്നതെന്നാണ് ഗവേഷകരുടെ പഠനഫലം പറയുന്നത്. കട്ടൻചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെപ്പറ്റി പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ ട്രാവിസ് ഡ്രേക്കിന്റെ വിശേഷണം.

(Photo: Twitter/@shonajjenkins)
(Photo: Twitter/@shonajjenkins)

ഗവേഷകരുടെ അഭിപ്രായത്തിൽ, റുക്കി നദിയിലെ വെള്ളത്തിൽ കോംഗോ നദിയേക്കാൾ നാലിരട്ടി ഓർഗാനിക് കാർബൺ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആമസോണിലെ റിയോ നീഗ്രോ എന്ന നദിയും ഇരുണ്ട ജലപ്രവാഹത്തിനു പേരുകേട്ടതാണ്. റുക്കിയിലെ ഓർഗാനിക് കാർബൺ സംയുക്തങ്ങൾ റിയോ നീഗ്രോയിലുള്ളതിനേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

കാർബൺ അടങ്ങിയ പദാർഥങ്ങൾ റുക്കി നദിയിൽ പ്രവേശിക്കുന്നത് പ്രാഥമികമായി മഴവെള്ളത്തിലൂടെയാണ്. കാട്ടിൽ മഴ പെയ്യുമ്പോൾ, മഴവെള്ളം ചത്ത സസ്യവസ്തുക്കളിൽ നിന്നുള്ള ജൈവ സംയുക്തങ്ങളെ ലയിപ്പിക്കുന്നു. ഇതു പുഴയിലേക്ക് ഒഴുകും. ലിംനോളജി ആൻഡ് ഓഷ്യനോഗ്രഫി ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 

റുക്കി നദിയുടെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വിഡിയോയും ഇടിഎച്ച് സൂറിച്ച് യൂട്യൂബിൽ പങ്കിട്ടു. കോംഗോ തടത്തിൽ നടത്തിയ ഗവേഷണത്തിനിടെ ഇടിഎച്ച് ശാസ്ത്രജ്ഞർ റുക്കി നദി കടക്കുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. നദിയിലെ വെള്ളം വളരെ ഇരുണ്ടതിനാൽ ജലാശയത്തിൽ മുക്കിയാൽ കൈ പോലും കാണാൻ കഴിയില്ലെന്ന് വിഡിയോയിൽ പറയുന്ന.  കോംഗോ നദിയുടെ ഈ പോഷകനദിയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വളരെക്കുറവാണ്.  ഗവേഷകർ ഒരു വർഷത്തോളം റുക്കിയുടെ ജലനിരപ്പും ഒഴുക്കും പഠനത്തിന്റെ ഭാഗമായി അളന്നിരുന്നു.

English Summary:

Explore the mystery of the world's darkest river - The Ruki River revealed!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com