ADVERTISEMENT

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചെന്നൈയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ മാത്രം 740 mm മഴയാണ് പെയ്തത്. ചെന്നൈ നഗരത്തിൽ മാത്രം രണ്ട് ദിവസങ്ങളിലായി 490 മി.മീ (49 സെ.മീ) മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 8 പേർ മരിച്ചതായാണ് വിവരം.

കടത്തുവഞ്ചി... ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ വഞ്ചിയിലേറ്റി ആളുകളെ നീക്കുന്നു. 									ചിത്രം: റോയിട്ടേഴ്സ്
കടത്തുവഞ്ചി... ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ വഞ്ചിയിലേറ്റി ആളുകളെ നീക്കുന്നു. ചിത്രം: റോയിട്ടേഴ്സ്

2015ൽ ചെന്നൈയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാക്കിയ മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇപ്പോൾ പെയ്തിരിക്കുന്നത്. അന്ന് 33 സെ.മീ മഴയായിരുന്നു രേഖപ്പെടുത്തിയത്. 289 പേർ മരണപ്പെട്ടു. 1976ൽ 45 സെ.മീ മഴ പെയ്തതിനുശേഷം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.

കനത്തമഴയിൽ ചെന്നൈ വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം നിറഞ്ഞപ്പോൾ.
കനത്തമഴയിൽ ചെന്നൈ വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം നിറഞ്ഞപ്പോൾ.

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കരതൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ്.

തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴ (മില്ലി മീറ്ററിൽ)

സ്റ്റേഷൻ (ജില്ല)                                 മഴയുടെ അളവ്

പെരുങ്കുടി (ചെന്നൈ)                                450 

പൂനമല്ലി (തിരുവള്ളൂർ)                               340

ആവടി (തിരുവള്ളൂർ)                                 280

കട്ടപ്പാക്കം (കാഞ്ചിപുരം)                             270

നുങ്കമ്പാക്കം (ചെന്നൈ)                              240

ചെന്നൈ (ചെന്നൈ)                                  240

താലൂക്ക് ഓഫിസ്, താമ്പരം (ചെങ്കൽപ്പട്ട്)       240

മാമല്ലപുറം (ചെങ്കൽപ്പട്ട്)                             220

ഐസ് ഹൗസ് (ചെന്നൈ)                           220

റോയപുരം (ചെന്നൈ)                                210

അഡയാർ (ചെന്നൈ)                                 210

തിരു–വി–കാ നഗർ (ചെന്നൈ)                      210

ജിസിസി (ചെന്നൈ)                                   210

കോടബാക്കം (ചെന്നൈ)                             210

ചെമ്പരംബാക്കം (കാഞ്ചിപുരം)                      200

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നവർ. (PTI Photo)
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നവർ. (PTI Photo)

കഴിഞ്ഞ 37 മണിക്കൂറിൽ മീനംബാക്കം  418 മി.മീ മഴയും കാട്ടുപ്പാക്കം 398 മി.മീ മഴയുമാണ് രേഖപ്പെടുത്തിയത്. 2015ലെ പ്രളയത്തിൽ ഏറ്റവും ദുരിതം നേരിട്ട പ്രദേശങ്ങളാണിവ.

കഴിഞ്ഞ 24 മണിക്കൂറിൽ ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ ലഭിച്ച മഴയുടെ അളവ് (മില്ലിമീറ്ററിൽ)

ബാപറ്റ്‌ല– 215..3

നെല്ലൂർ– 215.1

പോടലകുർ–212.5

മച്ചിലിപട്ടണം– 151.7

കാവാലി–143.6

റെപല്ലെ– 117.5

ഓങ്കോൾ– 117

കാകിനാട– 77.6

നർസപുർ– 60.7

English Summary:

Chennai Submerged: Cyclone Michaung Shatters Rain Records, Brings Catastrophe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com