അരലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ഫെബ്രുവരി; മഹാഭൂകമ്പത്തിൽ വിറച്ചുനിന്ന തുർക്കി
Mail This Article
കാലാവസ്ഥാ വ്യതിയാനം പ്രകടമായ ഒരു വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. പരിസ്ഥിതി, പ്രകൃതി ദുരന്തങ്ങളും ഈ വർഷം വിരുന്നെത്തിയിരുന്നു. ഇക്കൊല്ലം നടന്ന ദുരന്തങ്ങളിൽ ഏറ്റവും വലുത് തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പമാണ്. അരലക്ഷത്തിലേറെപ്പേർ ഇതിൽപ്പെട്ടു മരിച്ചു.
2023 ഫെബ്രുവരിയിലാണ് തുർക്കി സിറിയ അതിർത്തി പ്രഭവകേന്ദ്രമാക്കിക്കൊണ്ട് ഭൂകമ്പം നടന്നത്. പിന്നീട് 12 മണിക്കൂറിനു ശേഷം തുടർച്ചലനവുമുണ്ടായി. തുർക്കിയിലെ നഗരമായ കറാമൻമറാസിലാണ് ഭൂകമ്പം കനത്ത നാശനഷ്ടമുണ്ടാക്കിയത്.
ഗാസിയൻടെപ്, അലെപ്പോ തുടങ്ങിയ മേഖലകളിലും വ്യാപക നഷ്ടങ്ങളുണ്ടായി. ഭൂചലനത്തിന്‌റെ കമ്പനങ്ങൾ ഈജിപ്ത്, ഗ്രീസ്, അർമീനിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു. 50700 പേർ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു, 107000 പേർക്ക് പരുക്കുകൾ പറ്റി. ആദ്യഭൂചലനത്തിന്‌റെ തീവ്രത റിക്ടർ സ്‌കെയിലിൽ 7.8 ആയിരുന്നു. തുർക്കിയിലൂടെ പോകുന്ന ഈസ്റ്റ് അനറ്റോളിയൻ ഫോൾട്ട് സോണിലെ പിഴവുകളാണ് ഭൂകമ്പമുണ്ടായത്. മൂന്നരലക്ഷത്തോളം കിലോമീറ്റർ വ്യാപ്തിയിൽ ആകെ നാശനഷ്ടങ്ങളുണ്ടായി.
2023ൽ സംഭവിച്ച മറ്റു പ്രകൃദുരന്തങ്ങളും അവ നടന്ന മാസവും
ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റിൽ 4,352 പേർ മരിച്ചു - സെപ്റ്റംബർ
മൊറോക്കോയിൽ ഭൂകമ്പത്തിൽ 2,946 പേർ മരിച്ചു - സെപ്റ്റംബർ
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ കുറഞ്ഞത് 1,480 പേർ മരിച്ചു - ഒക്ടോബർ
ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഫ്രെഡി മൂലം മലാവിയിൽ 679 പേർ മരിച്ചു - മാർച്ച്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വെള്ളപ്പൊക്കത്തിൽ 438 പേർ മരിച്ചു - മെയ്
നേപ്പാളിൽ കുറഞ്ഞത് 157 ജീവനുകളെങ്കിലും ഭൂകമ്പത്താൽ നഷ്ടപ്പെട്ടു - നവംബർ
മോച്ച ചുഴലിക്കാറ്റിൽ മ്യാൻമറിൽ 145 പേരെങ്കിലും മരിച്ചു - മെയ്
റുവാണ്ടയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, കുറഞ്ഞത് 129 പേർ മരിച്ചു - മെയ്
ഹവായിയിൽ കാട്ടുതീയിൽ 100 പേരെങ്കിലും മരിച്ചു - മെയ്