ADVERTISEMENT

ഇന്ത്യയിൽ പൂച്ചയും നായകളും അരുമകളാണെങ്കിൽ പാകിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും പുലി, ചീറ്റ, സിംഹം എന്നിവയെ കൂടി വളർത്തുമൃഗങ്ങളായി കണക്കാക്കുന്നു. പലപ്പോഴായി ഇവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എത്ര അരുമയാണെന്ന് പറഞ്ഞാലും ദേഷ്യം വന്നാൽ തിരിച്ച് ആക്രമിക്കാന്‍ ഇവർ മടിയൊന്നും കാണിക്കാറില്ല.

ചീറ്റയെ സ്നേഹത്തോടെ തലോടിയ യുവാവിനെ ചെകിടത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു അറബിക്കൊപ്പം ഇരിക്കുന്ന ചീറ്റയുടെ അടുത്തേക്ക് പോയ യുവാവ് അതിന്റെ കഴുത്തിനുപിന്നിൽ തലോടി. നിമിഷനേരം കൊണ്ട് ചീറ്റ പ്രതികരിച്ചു. അടി കിട്ടിയതോടെ യുവാവ് സോഫയിൽ നിന്ന് എഴുന്നേറ്റ് ‘വെരി ഫ്രണ്ട്‌ലി, വെരി ഫ്രണ്ട്‌ലി’ എന്ന് പറഞ്ഞു. ചെവിയുടെ പുറകിൽ വേദന അനുഭവപ്പെട്ട യുവാവ് ക്യാമറമാനോട് മുറിവേറ്റിണ്ടോയെന്ന് പരിശോധിക്കാൻ പറയുന്നതും വിഡിയോയിൽ കാണാം.

English Summary:

Man's Attempt To Pet Cheetah Ends In Unexpected Reality Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com