ADVERTISEMENT

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എക്സ്‌യുവി 500 ന്റെ പുതിയ പതിപ്പ് അടുത്ത വർഷം വിപണിയിലെത്തുമെന്ന വാർത്ത വന്നുകഴിഞ്ഞു. മഹീന്ദ്രയുടെ ജനപ്രീയമോഡലായ എക്സ്‍യുവിക്ക് അടിമുടി മാറ്റങ്ങളുമായിട്ടാകും പുതിയ മോഡൽപുറത്തിറങ്ങുക. ഉടൻ നടക്കുന്ന ജനീവ ഓട്ടോഷോയിൽ സാങ്‌യോങ് പ്രദർശിപ്പിക്കുന്ന പുതിയ കോറാണ്ടോയെ അനുസ്മരിപ്പിക്കുന്ന ഡിസൈനായിരിക്കും പുതിയ എക്സ‌്‌യുവിക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എക്സ്എവിഎൽ എസ്‌യുവി കൺസെപ്റ്റുമായും പുതിയ എക്സ്‌യുവിക്ക് സാമ്യമുണ്ടാകുമെന്ന് അനൗദ്യോഗിക വിവരം.

ആദ്യ തലമുറ പോലെ മോണോ കോക് ബോഡിയുമായിട്ടാവും പുത്തൻ എക്സ്‌യുവി 500 എത്തുക. പക്ഷേ പുതിയ പ്ലാറ്റ്ഫോമിലാണ് മഹീന്ദ്രയുടെ ഈ പതിപ്പ് എന്നതാണു എടുത്തു പറയേണ്ട മാറ്റം. 2011ൽ അരങ്ങേറ്റം കുറിച്ച എക്സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്കരിച്ചിരുന്നു. കൂടുതൽ പുതുമയുള്ള മുഖം നൽകാനായി പൂർണമായും നവീകരിച്ച  രൂപകൽപ്പനയാണ് എക്സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്.

ssangyong-XAVL-concept-2

കാഴ്ചയിൽ വലുപ്പമേറെയുള്ള പുതിയ എക്സ്‌യുവി 500 ന്റെ അകത്തളത്തിലും കൂടുതൽ സ്ഥലസൗകര്യമുണ്ടാകും. കാറിനു വലുപ്പമേറുന്നതോടെ മൂന്നാം നിര സീറ്റിൽ ലഭ്യമാവുന്ന സ്ഥലവും വർധിക്കുമെന്നാണു പ്രതീക്ഷ. അടുത്ത തലമുറ എക്സ്‌യുവി 500 എസ്‌യുവിക്കു കരുത്തേകുക രണ്ടു ലീറ്റർ, ഡീസൽ എൻജിനാകും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന എൻജിന് 180 ബി എച്ച് പി കരുത്തു സൃഷ്ടിക്കാനാകും. നിലവിൽ ‘എക്സ്‌യുവി 500’ എസ്‌യുവിയിലെ 2.2 ലീറ്റർ ഡീസൽ എൻജിന്റെ കരുത്തിനെ അപേക്ഷിച്ച് 25 ബിഎച്ച്പിയോളം അധികമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com