ADVERTISEMENT

ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ ടെന്നിന്റെ രണ്ടാം തലമുറ അവതരിപ്പിക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. ഓഗസ്റ്റ് 20നാവും പുത്തൻ ഗ്രാൻഡ് ഐ 10 ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങവും നിലനിർത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകൽപ്പനയിലെ പുതുമകളുമായാവും രണ്ടാംതലമുറ ഗ്രാൻഡ് ഐ10 എത്തുകയെന്നാണു സൂചന. ഫ്ളൂയിഡിക് ശൈലിയിലുള്ള മുൻഗ്രിൽ, പുതിയ രൂപകൽപ്പനയുള്ള അലോയ് വീൽ, പരിഷ്കരിച്ച ഹെഡ്‌ലൈറ്റ്, പുത്തൻ ശൈലിയിലുള്ള ടെയിൽലൈറ്റ് തുടങ്ങിയവയൊക്കെ രണ്ടാം തലമുറ ഗ്രാൻഡ് ഐ ടെന്നിൽ പ്രതീക്ഷിക്കാം. 

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇൻസ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തൻ ഡാഷ് ബോഡ് ലേ ഔട്ടുമായാവും പുത്തൻ ഗ്രാൻഡ് ഐ10 എത്തുക. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ കോംപാക്ട് എസ്‌യുവിയായ വെന്യുവിൽ കണ്ട, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയുള്ള  എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീൻ പുത്തൻ ‘ഗ്രാൻഡ് ഐ ടെന്നി’ലും ഇടംപിടിക്കും. ഹ്യുണ്ടേയിയുടെ സ്വന്തം ആവിഷ്കാരമായ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്നോളജിയു ഈ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ ഭാഗമാവും. ഹാച്ച്ബാക്ക് വിഭാഗത്തിൽ ഫോഡ് ഫിഗൊ, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയവയോടാണു ഗ്രാൻഡ് ഐ ടെന്നിന്റെ പോരാട്ടം.

നിലവിലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിൻ പരിഷ്കരിച്ചു മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്കുയർത്തിയാവും ഹ്യുണ്ടേയ് പുതിയ ഗ്രാൻഡ് ഐ ടെന്നിൽ ഘടിപ്പിക്കുക. 1.2 ലീറ്റർ, യു ടു ഡീസൽ എൻജിന്റെ ബി എസ് ആറ് പതിപ്പോടെയും കാർ ലഭ്യമാവും. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ; ഒപ്പം നിലവിലെ ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് യൂണിറ്റിനു പകരം ചെലവു കുറഞ്ഞ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഹ്യുണ്ടേയ് അവതരിപ്പിക്കുന്നുണ്ട്. രണ്ടാം തലമുറ ഗ്രാൻഡ് ഐ 10 എത്തിയ ശേഷവും നിലവിലുള്ള മോഡൽ വിൽപ്പനയിൽ തുടരാനാണു സാധ്യത; ഫ്ളിറ്റ് വിഭാഗത്തിനായി ഈ കാർ ഗ്രാൻഡ് ഐ 10 പ്രൈം എന്ന പേരിൽ നിലനിർത്തുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com