ADVERTISEMENT

സെൽറ്റോസിന് പിന്നാലെ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുകയായണ് കിയയുടെ പ്രീമിയം എംപിവി കാർണിവൽ. വില പ്രഖ്യപിക്കുന്നതിന് മുൻപെ ആരംഭിച്ച ബുക്കിങ്ങിൽ ആദ്യ ദിവസം 1410 ബുക്കിങ്ങുകളാണ് കിയ കാർണിവല്ലിന് ലഭിച്ചത്. ഫെബ്രുവരിയിൽ വിപണിയിലെത്തുന്ന കാർണിവൽ ഒരു ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ആദ്യം ദിനം ലഭിച്ച മികച്ച പ്രതികരണം മുന്നോട്ടുണ്ടാകുമെന്നാണ് കിയയുടെ പ്രതീക്ഷ.

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്നു വകഭേദങ്ങളിലാണ് കാർണിവൽ വിപണിയിലെത്തിക്കുക. അടിസ്ഥാന വകഭേദമായ പ്രീമിയത്തിന് ഏകദേശം 26 ലക്ഷം രൂപയും ലിമോസിന് 30 ലക്ഷം രൂപയുമായിരിക്കും വില. എഴ്, എട്ട്, ഒമ്പത് സീറ്റ് കോമ്പിനേഷനുകളിൽ പുതിയ എംപിവി എത്തും. അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

kia-carnival
Kia Carnival

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. ഉയർന്ന വകഭേദമായ ലിമോസിൻ ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ലഭിക്കുക. മൂന്നു സോൺ ക്ലൗമറ്റ് കൺട്രോൾ,  പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക.

Kia Grand Carnival
Kia Carnival

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക. 

English Summary: Kia Carnival Got 1410 Bookings On First Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com