ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യയുടെ പുത്തൻ കോംപാക്ട് എസ്‌യുവി മാഗ്‌നൈറ്റ് കമ്പനി പ്രദർശിപ്പിച്ചു. അടുത്ത വർഷം മാർച്ചിനകം വിൽപനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന മാഗ്‌നൈറ്റ് കഴിഞ്ഞ ജൂലൈയിലായിരുന്നു നിസാൻ ആദ്യമായി അനാവരണം ചെയ്തത്. ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികൾ മാനിച്ചും താൽപര്യങ്ങൾ പരിഗണിച്ചും വികസിപ്പിച്ച മാഗ്‌നൈറ്റിന്റെ രൂപകൽപന ജപ്പാനിലായിരുന്നു. കമ്പനിയുടെ ടോചിഗി പ്രൂവിങ് ഗ്രൗണ്ടിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനൊടുവിലാണ് ഈ പുത്തൻ കോംപാക്ട് എസ്‌യുവി ഇന്ത്യയിൽ അരങ്ങേറ്റത്തിനെത്തുന്നത്.

nissan-magnite-1

7 ഇഞ്ച് ഡ്രൈവർ അസിസ്റ്റ് ഇൻസ്ട്രുമെന്റ് പാനൽ, 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടർബോ പെട്രോൾ എൻജിൻ എന്നിവയുമായിട്ടാണ് മാഗ്‌നൈറ്റ് എത്തുക. രാജ്യാന്തര വിപണിയിക്കായി പുറത്തിറക്കുന്ന വാഹനം ആദ്യം ഇന്ത്യൻ നിരത്തിലായിരിക്കും എത്തുക.

nissan-magnite-4

മസ്കുലർ രൂപഭംഗിയിലാണ് മാഗ്‌നൈറ്റ് എത്തുന്നത്. സൈഡിൽ പ്രകടമായ ബോഡി ക്ലാഡിങ്ങും ഉള്ളതിലേറെ വലുപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും ഇതിലുണ്ട്. പിൻഭാഗത്ത് എൽ ഇ ഡി ടെയിൽ ലൈറ്റ്, ലളിതമായ ടെയിൽ ഗേറ്റ്, അടുക്കുകളുള്ള ബംപർ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയ്‌ലർ എന്നിവ ഇടംപിടിക്കുന്നു. ഇന്ത്യയിൽ നിസാന്റെ പുത്തൻ ലോഗോ സഹിതം വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോഡലുമാവും മാഗ്‌നൈറ്റ്.

nissan-magnite-5

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 72 ബിഎച്ച്പി കരുത്തു സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 95 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ, മൂന്നു സിലിണ്ടർ ടർബോ പെട്രോൾ എന്നിവയാകും എൻജിൻ സാധ്യതകൾ. ആദ്യ എൻജിനു കൂട്ടായി മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗീയർബോക്സുകൾ പ്രതീക്ഷിക്കാം. ടർബോ എൻജിനു കൂട്ടായി മാനുവൽ, സിവിടി ഗീയർബോക്സുകളാവും എത്തുക. മാരുതി സുസുക്കി വിറ്റാര ബ്രേസയ്ക്കും ഹ്യുണ്ടേയ് വെന്യുവിനുമൊക്കെ പുറമെ പങ്കാളിയായ റെനോയുടെ കിഗെറും നിസാൻ മാഗ്‌നൈറ്റിന് വെല്ലുവിളിയാകാൻ വിപണിയിലുണ്ടാവും.

English Summary: Nissan Magnite Compact SUV Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com