ADVERTISEMENT

ബൈക്കായി രൂപമാറ്റം വരുത്തിയ മോപ്പഡുമായി രാകേഷ് ബാബു. ബൈക്കിന്റെ എൻജിനിൽ നിർമിച്ച കാറാണ് പിന്നിൽ. ചേർത്തല കളവംകോടം ഇന്ദ്രധനുസ്സിൽ സുരേഷിന്റെ മകനാണ് രാകേഷ് ബാബു (29). 25,000 രൂപ ചെലവിട്ട് ഒരു മാസം കൊണ്ടാണ് മോപ്പഡിന് കിടിലൻ മേക്ക് ഓവർ ഒരുക്കിയത്. മോപ്പഡിന്റെതന്നെയാണ് എൻജിനും ടയറുകളും.

രൂപമാറ്റ സമയത്ത് ഹാർലി ഡേവിഡ്സൺ ബൈക്ക് ആയിരുന്നു രാകേഷിന്റെ മനസ്സിൽ. എൻജിൻ ഫൈബർ ഗ്ലാസ് ഉപയോഗിച്ച് അൽപം രൂപമാറ്റം വരുത്തി. 6 ലീറ്ററിന്റെ പെട്രോൾ ടാങ്ക്, സൈഡ് കവർ, ചേസ് തുടങ്ങിയവ ജിഐ ഷീറ്റിൽ നിർമിച്ചു. ജിഐ പൈപ്പ് കൊണ്ടു സൈലൻസറും തയാറാക്കി. കിക്കർ അടിച്ചാണ് സ്റ്റാർട്ട് ചെയ്യേണ്ടത്. 60 കിലോമീറ്റർ വരെ വേഗം ലഭിക്കും. ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചു കുഞ്ഞൻ കാർ നിർമിക്കുന്നത് ഉൾപ്പെടെ ചെയ്യാറുണ്ട് ചേർത്തല ഓട്ടോകാസ്റ്റിലെ വർക്കർ കൂടിയായ രാകേഷ്. ഇതിനെല്ലാം പിന്തുണയായി അമ്മ ഇന്ദുവും ഭാര്യ മേഘയും ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com