ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാ പെട്രോൾ പമ്പുകളോടനുബന്ധിച്ചും പുകപരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച ഏജൻസികളാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതിന്റെ വിവരങ്ങൾ വാഹൻ ഡേറ്റാ ബേസുമായി ബന്ധിപ്പിക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. ഏകീകൃത പുക സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചു.

ബിഎസ് 4, ബിഎസ് 6 മാർഗനിർദേശ പ്രകാരമുള്ള വാഹനങ്ങൾക്ക് ഒരു വർഷം, മറ്റുള്ളവയ്ക്ക് 6 മാസം എന്നിങ്ങനെയാണു സാധുത. പുകപരിശോധനാ കേന്ദ്രങ്ങളിൽ ഇടവിട്ടു പരിശോധന നടത്തി കൃത്യത ഉറപ്പാക്കാനും നിർദേശമുണ്ട്. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ മൊബൈൽ പരിശോധന സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

English Summary: Vehicle Pollution Testing Centers in Fuel Stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com