ADVERTISEMENT

രണ്ടു ലക്ഷം രൂപ വരെ വിലയുള്ള ബൈക്കുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വർധിപ്പിക്കാനുള്ള നിർദേശവുമായി കേരള ബജറ്റ്. കൂടാതെ 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. ഏറ്റവും അധികം വിൽപനയുള്ള ഇരുചക്രവാഹന സെഗ്‌മെന്റിലെ നികുതി വർധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 60 കോടി രൂപ അധിക വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

നിലവിൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്രവാഹനങ്ങൾക്ക് ഷോറൂം വിലയുടെ 10 ശതമാനവും ഒന്നുമുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഷോറൂം വിലയുടെ 12 ശതമാനവുമാണ് നികുതി. പുതിയ നിർദ്ദേശത്തോടെ ഇത് 11 ശതമാനവും 13 ശതമാനവുമായി വർധിക്കും. 

 

പതിനഞ്ചു വർഷത്തിന് അധികം പഴക്കമുള്ള വാഹനങ്ങളുടെ മേൽ ചുമത്തിയ ഹരിത നികുതി റീറെജിസ്ട്രേഷൻ വീണ്ടു ചിലവുള്ളതാക്കി മാറ്റും. സ്ക്രാപ് പോളിസിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പഴയ വാഹനങ്ങളുടെ നികുതി സർക്കാർ വർധിപ്പിച്ചത്. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍.

 

English Summary: Kerala Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com