ADVERTISEMENT

ജെറ്റ് എയർവേസിന് ശേഷം പ്രതിസന്ധിയിലാകുന്ന മറ്റൊരു ഇന്ത്യൻ വിമാന കമ്പനിയാണ് ഗോ എയർ എന്ന ഗോഫസ്റ്റ്. ഇന്ത്യൻ വ്യോമയാന മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയാണ് ഗോഫസ്റ്റ് നിലത്തിറങ്ങിയത്. എന്തുകൊണ്ടാണ് പറക്കലിന്റെ 16–ാം വർഷം ആഘോഷിക്കുന്ന ഈ വിമാനകമ്പനി പാപ്പർ ഹർജി നൽകിയത് ?  ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്. 

അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെ മാത്രം വിശ്വാസത്തിലെടുത്തതാണ് ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചത്. ഗോ എയറിന്റെ 54 ‘എയർബസ് 320 നിയോ’ വിമാനങ്ങളിലെ 108 എൻജിനുകളും പിഡബ്ല്യു 1100 ജി സീരിസിൽ പെട്ടവയായിരുന്നു. ഈ എൻജിനുകളുടെ പണിമുടക്ക് തുടർക്കഥയായതോടെയാണ്, ദിവസവും 200 സർവീസുകളിലായി 29,000 യാത്രക്കാരെ വരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിരുന്ന ഗോ ഫസ്റ്റ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അത് അംഗീകരിക്കുകയും ചെയ്തു. 

ഇന്ത്യൻ കമ്പനിയെ 'പാപ്പരാക്കിയ' അമേരിക്കൻ എൻജിൻ; ഗോ ഫസ്റ്റിന്റെ ചിറകൊടിഞ്ഞത് എങ്ങനെ?.... കൂടുതൽ വായിക്കാൻ ക്ലിക് ചെയ്യൂ

 

English Summary: What Really Happened to Go First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com