ADVERTISEMENT

മക്കളുടെ ജീവിതം സുഖകരമായിരിക്കണമെന്നതും അവർ സ്വപ്നം കണ്ടതെല്ലാം സാക്ഷാത്ക്കരിക്കാൻ സാധിക്കണമെന്നതുമായിരിക്കും മിക്ക മാതാപിതാക്കളുടെയും ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ഓട്ടത്തിനിടയിൽ പല മാതാപിതാക്കളും തങ്ങളുടെ സ്വപ്‌നങ്ങൾ മറന്നുപോകുകയും ചെയ്യും. എന്നാൽ ഇവിടെയൊരു മകൻ, തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ്. അറുപത്തിനാലാം പിറന്നാളിന് പിതാവിന് മകൻ സമ്മാനിച്ചത് റോയൽ എൻഫീൽഡിന്റെ അ‍ഡ്വഞ്ചർ ബൈക്കായ ഹിമാലയൻ ആയിരുന്നു. റൈഡിങ്ങിനോടുള്ള പിതാവിന്റെ താൽപര്യം കണ്ടു ഹിമാലയൻ സമ്മാനിച്ച മകനെ സോഷ്യൽ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.

മകൻ നൽകിയ സമ്മാനം സ്വീകരിക്കാനായി തന്റെ രണ്ടു പേരക്കുട്ടികൾക്കൊപ്പമാണ് ആ പിതാവ് റോയൽ എൻഫീൽഡിന്റെ ഷോറൂമിലെത്തിയത്. മോട്ടോർ സൈക്കിൾ റൈഡ് എന്നത് ഈ പ്രായത്തിലും പാഷനായി കൊണ്ട് നടക്കുന്ന രവിയ്ക്ക് ഗോള്‍ഡന്‍ ആക്‌സന്റുകളോട് കൂടിയ ഹാന്‍ലെ ബ്ലാക്ക് നിറത്തിലുള്ള ഹിമാലയനാണ് മകന്‍ വാങ്ങി നല്‍കിയത്. അറുപത്തിനാലാം പിറന്നാളിനോട് അനുബന്ധിച്ച് ദേഹത്ത് പതിച്ച ടാറ്റൂവും മോട്ടോർ സൈക്കിൾ റൈഡുമായി ബന്ധപ്പെട്ടതായിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാമല്ലോ ആ പ്രായത്തിലും ബൈക്കുകളോടുള്ള ഭ്രമം.

റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം നവംബറിലാണ് പുതിയ ഹിമാലയൻ 452 പുറത്തിറക്കിയത്. ഭാരം കുറവും എന്നാൽ കരുത്തിനു ഒട്ടും കുറവില്ലാത്തതുമായ ഈ ബൈക്ക്  ട്വിന്‍-സ്പാര്‍ ട്യൂബുലാര്‍ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ഈ അഡ്വഞ്ചർ ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത 450 സി സി ഷെർപ്പ എൻജിനുമായി പുറത്തിറങ്ങുന്ന ആദ്യ മോഡലാണിത്. ഇന്ത്യന്‍ വിപണിയില്‍ 2.85 ലക്ഷം രൂപ മുതലാണ് പുതിയ ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിങ് വേരിയന്റിന് 2.98 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നൽകേണ്ടി വരുക.

English Summary:

Auto News, Son Gifts Father Himalayan 450 on 64th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com