ഒന്നാമത്തെ സംഭവം: തൃപ്പൂണിത്തുറയിലെ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ടാമത്തേത്: ഇടുക്കി കട്ടപ്പന വെള്ളയാകുടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക്, ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിലേക്കു തെറിച്ചു വീണ സംഭവം. രണ്ടും സംസ്ഥാനത്ത് വൻ ചർച്ചയായി, സർക്കാർ ഇടപെട്ടു. ഇരു സംഭവങ്ങളിലും കർശന നടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. സസ്പെൻഷനിലാണ് ഉദ്യോഗസ്ഥരിപ്പോൾ. കട്ടപ്പന അപകടത്തിൽ നടന്നത് മത്സരയോട്ടമാണെന്നു തെളിഞ്ഞു. അവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. ഒരു വർഷം 4000–ത്തിനു മേൽ ആളുകളാണ് റോഡപകടങ്ങളെ തുടർന്ന് കേരളത്തിൽ മരിക്കുന്നത്. എന്തുെകാണ്ടാണ് ഇത് സംഭവിക്കുന്നത്? ആരാണ് ഇതിന്റെ ഉത്തരവാദികൾ? നടപടികൾ സ്വീകരിക്കുമ്പോഴും എന്തുകൊണ്ട് അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു? ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ റോഡ് സുരക്ഷാ വിദഗ്ധനും റിട്ട. ജോയിന്റ് ആർടിഒയുമായ ആദർശ് കുമാർ ജി. നായർ
Premium
‘റോഡ് നന്നാക്കിയാൽ മാത്രം അപകടം കുറയില്ല; ആ 7 സെക്കൻഡ് ക്ഷമിക്കാനാകില്ലേ?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.