ADVERTISEMENT

സോമർസെറ്റ്∙ ബ്രിട്ടനിൽ ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ ഹാരി രാജകുമാരന്റെ 'സ്‌പെയര്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഹാരിയുടെ ലൈംഗികാനുഭവങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിൽ. ഒരു പബ്ബിന്റെ പുറത്തുള്ള തുറസായ സ്ഥലത്തു വച്ചു തന്നേക്കാള്‍ പ്രായം കൂടിയ ഒരു സ്ത്രീയുമായി നടത്തിയ ഹാരിയുടെ ലൈംഗികാനുഭവം ശരിവച്ചു കൊണ്ട് അതിലെ മുതിർന്ന വനിത ഇപ്പോൾ രംഗത്തെത്തി.

Also Read: അജിത് ഡോവൽ യുകെയുടെ സുരക്ഷ ഉപദേഷ്ടാവ് ടിം ബാരോവിനെ കണ്ടു

2001 ലെ വേനല്‍ക്കാല രാത്രിയില്‍ ഹാരിയുമായി ലൈംഗിക ബന്ധം പുലർത്തിയത് താനാണെന്ന് അവകാശപ്പെട്ടാണ് സാഷ വാല്‍പോള്‍ എന്ന 40 കാരി രംഗത്തെത്തിയത്. സാഷയുടെ 19-ാം ജന്മദിനത്തോട് അനുബന്ധിച്ചു നടന്ന പാര്‍ട്ടിക്കിടയിലായിരുന്നു ഇരുവരും പബ്ബിനു പുറത്തിറങ്ങി അടുത്തുള്ള തുറസായ സ്ഥലത്തേക്കു പോയത്. അന്നു ഹാരിക്ക് 17 വയസ് പ്രായവും. ഇരുവരും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ടെന്നും അന്നു പബ്ബിനു പിന്നിൽ നടന്ന സംഭവങ്ങൾ എല്ലാം തന്നെ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും സാഷ വാല്‍പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞു.

harry-lady
സാഷ വാൽപോൾ

തെളിവിനായി അന്നത്തെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. ഹാരി തന്റെ പുസ്തകത്തിൽ പേര് പറയാതെ മുതിർന്ന സ്ത്രീ എന്നു മാത്രമാണു പരാമർശിച്ചിട്ടുള്ളത്. തന്റെ ആദ്യ ലൈംഗിക അനുഭവം ആണെന്ന് ഹാരി പറയുന്നുണ്ടെങ്കിലും സാഷ പറയുന്നത് തനിക്ക് അങ്ങനെ തോന്നിയില്ല എന്നാണ്. അന്നു തനിക്ക് അയാൾ ഹാരി രാജകുമാരന്‍ ആയിരുന്നില്ലെന്നും തന്റെ സുഹൃത്ത് ഹാരിയായിരുന്നുവെന്നും സാഷ പറഞ്ഞു. തങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതല്ലെന്നും എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണെന്നും സാഷ കൂട്ടിച്ചേർത്തു.

എന്നാല്‍, അന്നു സംഭവിച്ച കാര്യങ്ങൾ പുസ്തകത്തില്‍ വരുമെന്നു കരുതിയിരുന്നില്ലെന്നും പിന്നീട് പുസ്തകം വായിച്ചപ്പോളാണ് വിവരങ്ങൾ പങ്കു വയ്ക്കണമെന്നു കരുതിയതെന്നും സാഷ പറയുന്നു. 21 വർഷമായി താൻ ഇതു രഹസ്യമായി സൂക്ഷിച്ചുവെന്നും എന്നാൽ ഹാരി ഇതു ലോകത്തോടു പറയാൻ പോകുകയാണെന്നു തനിക്ക് മുന്നറിയിപ്പ് നൽകാൻ ബാധ്യസ്ഥനായിരുന്നുവെന്നും സാഷ പറയുന്നു. ഇതേ തുടർന്നാണ് വാട്ട്‌സ്ആപ്പിലെ ഒരു സുഹൃത്ത് വഴി വിവരങ്ങൾ ആദ്യം പുറത്തേക്കു വിട്ടതെന്നും സാഷ പറഞ്ഞു. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സാഷ കുടുംബ ജീവിതം നയിക്കുകയും ഡിഗ്ഗർ ഡ്രൈവറായി ജോലി നോക്കുകയുമാണ്. സാഷയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ചു ഹാരിയിൽ നിന്നു പ്രതികരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com