ADVERTISEMENT

സൂറിക് ∙ ഒരു മണിക്കൂർ മാത്രം മ്യൂണിക്കിൽ തങ്ങാൻ വന്ന റഷ്യൻ എയർലൈൻസ്, 400 ദിവസം കഴിഞ്ഞിട്ടും തിരിച്ചു പറക്കാനാവാതെ മ്യൂണിക്കിൽ കുടുങ്ങി കിടക്കുന്നു. എയ്റോഫ്ലോട്ട് എയർലൈൻസിന് പാർക്കിങ് ഇനത്തിൽ മ്യൂണിക്‌ വിമാനത്താവള അധികൃതർ ഇതുവരെ ബില്ലിട്ടത് 1.30 ലക്ഷം യൂറോയും.  

Read also : ചക്ക ലേലത്തിൽ പോയത് 1,40,000 രൂപക്ക്; യുകെയിൽ ചക്ക താരമാണ്, ലേല വിഡിയോ വൈറലും

പോയവർഷം ഫെബ്രുവരി അവസാനം സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്നും മ്യൂണിക്കിൽ എത്തി, ഒരു മണിക്കൂർ കഴിഞ്ഞു സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് തിരികെ പറക്കേണ്ടതായിരുന്നു എയ്റോഫ്ലോട്ടിന്റെ എയർബസ്‌ എ 320. വിമാനം മ്യൂണിക്കിൽ ലാൻഡ് ചെയ്തശേഷമാണ്, ജർമനിയുടെ വ്യോമപരിധി റഷ്യൻ വിമാനങ്ങൾക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്, റഷ്യൻ - യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ വരുന്നത്. തിരികെ പറക്കാനാവാതെ മ്യൂണിക്കിൽ പെട്ടുപോയ റഷ്യൻ വിമാനത്തിന് പ്രതിദിനം 350 യൂറോ എന്ന നിരക്കിലാണ് പാർക്കിങ് ബിൽ.

aeroflot

യുദ്ധം നീളുന്നതിനൊപ്പം റഷ്യക്കുള്ള ആകാശ നിരോധനവും അനന്തമായി നീളുന്നതിനാൽ, അടുത്തകാലത്തൊന്നും എയ്റോഫ്ലോട്ട് മ്യൂണിക്കിൽ നിന്നും തിരികെ പറക്കുമെന്ന് പ്രതീക്ഷയില്ല. രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ വന്ന നിരോധനത്തിൽ, യുദ്ധത്തിൽ പങ്കാളിയോ, കാരണക്കാരോ അല്ലാത്ത എയ്റോഫ്ലോട്ട് കമ്പനി പ്രതിയല്ല, മറിച്ചു ഇരയാണെന്ന വാദവും നിയമവിദഗ്ധർ ഉയർത്തുന്നുണ്ട്. ചുരുക്കത്തിൽ യുദ്ധം തീർന്നാലും എയ്റോഫ്ലോട്ടിന്റെ മ്യൂണിക്കിലെ നിർബന്ധിത ഗ്രൗണ്ടിങ് തർക്കമായി തുടരും.

lufthansa

English Summary : Aeroflot Airbus 320 stuck in Munich for 400 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com