ADVERTISEMENT

ലണ്ടൻ ∙ റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്‍റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്‍റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയർത്തുകയും പ്രക്രിയ വേഗത്തിലാക്കാൻ 200 സ്പെഷലിസ്റ്റ് കേസ് വർക്കർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട നിയമ തർക്കങ്ങൾ പരിഹരിക്കാൻ 25 കോടതികളെയും 150 ജഡ്ജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

∙ എന്താണ് റുവാണ്ട പദ്ധതി?
2022 ജനുവരി ഒന്നിനു ശേഷം യുകെയിലേക്ക് അനധികൃതമായി എത്തിയ അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്തുക എന്നതാണ് ഈ പദ്ധതി. അവിടെ അവരുടെ അഭയാർഥി അപേക്ഷകൾ 5 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ പ്രോസസ്സ് ചെയ്യും. റുവാണ്ടയിൽ, അവർക്ക് അഭയാർഥി പദവിക്ക് അപേക്ഷിക്കാം. അത് റുവാണ്ടൻ അധികാരികൾ വിലയിരുത്തും. അഭയാർഥി പദവി ലഭിക്കുന്നവർക്ക് റുവാണ്ടയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ‌ മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനോ റുവാണ്ടയിൽ താമസിക്കാൻ വീണ്ടും അപേക്ഷിക്കാനോ ശ്രമിക്കേണ്ടി വരും.

∙ റുവാണ്ട ബിൽ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
2023 ൽ, 1000 ലധികം ഇന്ത്യക്കാർ യൂറോപ്പിൽനിന്ന് ഇംഗ്ലിഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യുകെയിലേക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ ജോലിയും അഭയവും തേടാനായിരുന്നു ഇത്. 2023 ൽ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. ഇന്ത്യയിൽ നിന്നുള്ള 18-29 പ്രായപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും ഗണ്യമായി ഉയർന്നിട്ടുണ്ട്. റുവാണ്ട ബിൽ പ്രകാരം, അനധികൃതമായി യുകെയിൽ പ്രവേശിച്ച ഇന്ത്യക്കാരെ നാടുകടത്തൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് അവരുടെ ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

English Summary:

Rwanda bill and deportations: Will Indians be affected? Know in detail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com