ദുബായ്∙സ്വര്‍ണ്ണക്കട്ടികൾ തരാമെന്നു വ്യാജ വാഗ്ദാനം നൽകി ആഫ്രിക്കൻ വംശജയായ യുവതി അറബ് യുവാവിൽ നിന്നും പണം തട്ടി. 185,000 ദിർഹമാണ് യുവതി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. 50,000 ദിർഹമാണ് യുവതി ആവശ്യപ്പെട്ടത്. തന്റെ പക്കല്‍ 18 സ്വർണ്ണക്കട്ടികൾ ഉണ്ടെന്നും കസ്റ്റംസ് ക്ലിയറൻസിനായി 50,000 ദിർഹം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. പകരമായി എട്ടു സ്വർണ്ണക്കട്ടികൾ തരാമെന്നും ഇവർ വാഗ്ദാനം നൽകി.
Read Also: ലോകത്തിന്റെ വിശപ്പകറ്റാൻ യുഎഇയുടെ കരുതൽ; ഫുഡ് ബാങ്കിലൂടെ നൽകും 30 ലക്ഷം ഭക്ഷണപ്പൊതികൾ
തുടർന്നു യുവാവ് ഇൻസ്റ്റാൾമെന്റായി യുവതിക്ക് 185,000 ദിര്‍ഹം വരെ കൈമാറുകയായിരുന്നു. രണ്ടുതവണ ദുബായിലെ ഒരു വ്യക്തിക്ക് നേരിട്ടും പണം കൈമാറി. എന്നാൽ താൻ പറ്റിക്കപ്പെടുകയായിരുന്നെന്ന് മനസിലായതിന് തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. തുടർന്നു പണം നേരിട്ടു വാങ്ങിയ വ്യക്തിയെ പൊലീസ് പിടികൂടി. പണം വാങ്ങിയെന്ന് സമ്മതിച്ച ഇയാൾ താൻ ആരേയും വഞ്ചിച്ചിട്ടില്ലെന്നായിരുന്നു കോടതിയിൽ പറഞ്ഞത്. ഇയാളെ വെറുതെവിട്ടു.