ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു
Mail This Article
ദോഹ/ഓച്ചിറ∙ ഖത്തറിൽ അൽ ഖോറിൽ വാഹന അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേരുടെയും മൃതദേഹങ്ങൾ ഇന്നലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു. അഴീക്കൽ കഴികൻതുരുത്ത് പുതുവൽ ആൻസി ഗോമസ് (29), ഭർത്താവ് ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
Also read: പാണ്ട ഹൗസിൽ തിരക്ക്; ഈദ് അവധിക്ക് പ്രതിദിനം എത്തിയത് 1200 പേർ
റോഷൻ ജോണിന്റെയും ആൻസി ഗോമസിന്റെ മൃതദേഹങ്ങൾ ഇന്നലെ 11ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ചർച്ചിലും ജിജോ ഗോമസിന്റെ മൃതദേഹം 7ന് അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും സംസ്കരിച്ചു. അപകടത്തിൽ പരുക്കേറ്റ് റോഷൻ ആൻസി ദമ്പതികളുടെ ഏക മകൻ ഏദൻ റോഷൻ (3) അൽ ഖോർ സിദ്ര മെഡിസിൻ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയെ പിന്നീട് നാട്ടിലെത്തിക്കും.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10ന് ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്ലൈഓവറിൽ ഇവർ സഞ്ചരിച്ച കാറിൽ പിന്നിൽ നിന്നു വന്ന വാഹനമിടിച്ചു നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നു താഴേക്കു വീഴുകയായിരുന്നു. ഇവരോടൊപ്പം സഞ്ചരിച്ച റോഷന്റെ സുഹൃത്ത് തമിഴ്നാട് സ്വദേശി പ്രവീൺ കുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരും മരിച്ചിരുന്നു.
English Summary: Funeral of three keralites died in Qatar accident.