ADVERTISEMENT

ദുബായ്∙ ലോകത്ത് ആദ്യമായി ബഹിരാകാശത്ത് ഒരു പുസ്തകപ്രകാശനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ഏറ്റവും പുതിയ കുട്ടികളുടെ പുസ്തകമായ ദ് ജേർണി ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസിന്റെ പ്രകാശനമാണ് ലോകശ്രദ്ധ നേടിക്കൊണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പ്രകാശനം ചെയ്തത്.

ഭ്രമണപഥ ലബോറട്ടറിയിൽ തന്റെ ചരിത്രപരമായ ആറ് മാസത്തെ ദൗത്യം അവസാനിപ്പിക്കുന്നതിന് മുൻപായാണ് സുൽത്താൻ അൽ നെയാദി പുസ്തകം പരിചയപ്പെടുത്തിയത്. ഇൗ മാസം 18നകം ഇൗ പുസ്തകം പുസ്തകശാലകളിൽ ലഭ്യമാകും. ദുബായിലെ മരുഭൂമിയിൽ നിന്ന് പുസ്തകത്തിന്റെ ഇ-പകർപ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (െഎഎസ്എസ്) എത്തിക്കുകയായിരുന്നു. പ്രകാശനം ചെയ്തു പുസ്തകം പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ അൽ നെയാദി എക്സി-ൽ പങ്കിട്ടു.  നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ അസാധ്യമായ കാര്യങ്ങളോടുള്ള സ്നേഹവും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയും വളർത്തിയെടുക്കുന്ന ഒരു അത്ഭുതകരമായ പുസ്തകമാണിതെന്ന ഹൃദയസ്പർശിയായ വാക്കുകളും  അൽ നെയാദി പോസ്റ്റിൽ കുറിച്ചു.

രാജ്യത്തിന്റെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അഭിലാഷത്താൽ നയിക്കപ്പെടുന്ന 1971 മുതലുള്ള യുഎഇയുടെ ഇതിഹാസ യാത്ര വിവരിക്കുന്ന അഞ്ച് കഥകളാണ് ഷെയ്ഖ് മുഹമ്മദിന്റെ ഇൗ പുസ്തകത്തിലുള്ളത്. യുഎഇയിലെയും ലോകമെമ്പാടുമുള്ള കുട്ടികളുടെയും ആകർഷകമായ ശൈലിയിൽ വിവരിച്ചതുപോലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചെറുപ്പത്തിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ ഇതിൽ അടങ്ങിയിരിക്കുന്നുവെന്ന്  അൽ നെയാദി പറഞ്ഞു. ഷെയ്ഖ് സായിദിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സംഭാവന ചെയ്യുന്നവരുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഓർബിറ്റൽ ലബോറട്ടറിയുടെ 360-ഡിഗ്രി വ്യൂ ബേ വിൻഡോയ്ക്കുള്ളിൽ പൊങ്ങിക്കിടന്നുകൊണ്ടാണ് അൽ നെയാദി പുസ്തകത്തിന്റെ ഇ-പകർപ്പ് കവർ പ്രദർശിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്തിയത്. 

∙ ഷെയ്ഖ് റാഷിദ് പകർന്ന പാഠങ്ങൾ

ഷെയ്ഖ് മുഹമ്മദിന്റെ പിതാവ് ഷെയ്ഖ് റാഷിദ് ചെറുപ്പത്തിൽ മരുഭൂമിയെക്കുറിച്ചും അതിൽ എങ്ങനെ ജീവിക്കണമെന്നും എന്നെ ഒരുപാട് പഠിപ്പിച്ചു. മരുഭൂമിയിലെ അതിജീവനത്തിന്റെ കഴിവുകൾ പ്രകടമായി. വന്യജീവികളോടും ഒട്ടകങ്ങളോടും ഒപ്പം സഹവസിക്കാനുമുള്ള കഴിവുകൾ അദ്ദേഹം എന്നിൽ പകർന്നു തന്നു. മറ്റ് മൃഗങ്ങൾ അതിന്റെ തണുപ്പിലും ചൂടിലും ആകാശത്തിലെ നക്ഷത്രങ്ങൾ വഴി സഞ്ചരിക്കുന്നു. ഇപ്പോൾ നമ്മൾ ബഹിരാകാശത്ത് എത്തിയിരിക്കുന്നു. ഞാൻ അത്ഭുതപ്പെടുന്നു, മരുഭൂമിയിലെ രാത്രികളിൽ പിതാവിനോടൊപ്പം നക്ഷത്രങ്ങളെ നോക്കുമ്പോൾ ഒരു ദിവസം നമ്മൾ ചൊവ്വയിലെത്തുമെന്ന് ഞാൻ എന്റെ കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?–പുസ്തകത്തിലെ വരികളാണിവ. 1996-ൽ ഷെയ്ഖ് സായിദ് നാസ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് സായിദിന്റെ മക്കൾ അദ്ദേഹം കണ്ട സ്വപ്നം സാക്ഷാത്കരിക്കുകയും സ്ഥാപക നേതാവിന്റെ പൈതൃകത്തെ ആദരിക്കുകയും ചെയ്തു. 2020-ൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രത്യാശയുടെ ശക്തി ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു എന്ന വാചകം ഉൾക്കൊള്ളുന്ന ഹോപ്പ് പ്രോബിന്റെ ഘടനയുടെ അവസാന ഭാഗത്തിൽ ഒപ്പുവച്ചു. ഇന്ന് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയും അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നിർവഹിക്കുകയും ചെയ്ത സുൽത്താൻ സെയ്ഫ് അൽ നെയാദിയുടെ തിരിച്ചുവരവ് ഞങ്ങൾ ആഘോഷിക്കുന്നു. 'അസാധ്യം' എന്നത് യുഎഇയുടെയും അവിടുത്തെ ജനങ്ങളുടെയും പദാവലിയിൽ ഇല്ലെന്ന് ലോകത്തെ കാണിക്കാൻ, മാനവികത കെട്ടിപ്പടുക്കുന്നതിൽ ഷെയ്ഖ് സായിദിന്റെയും ഷെയ്ഖ് റാഷിദിന്റെയും പ്രവർത്തനത്തിന്റെ ഫലത്തിന്റെ ആഘോഷമാണിതെന്നും പുസ്തകത്തിൽ പറയുന്നു.

English Summary: Sheikh Mohammed’s New Book Launched in Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com