ADVERTISEMENT

ദോഹ∙ ഖത്തറിൽ ഇന്നലെ വീണ്ടും മഴ കനത്തു. സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുമായി അധികൃതർ. മഴ കനത്തതോടെ ആഭ്യന്തര മന്ത്രാലയത്തിലെ നാഷനൽ കമാൻഡ് സെന്റർ രാജ്യത്തെ പ്രവാസി താമസക്കാർക്കും പൗരന്മാർക്കും സന്ദർശകർക്കും മൊബൈൽ ഫോണിലൂടെ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും സന്ദേശത്തിലുള്ളത്. 

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ  വിഡിയോ സഹിതമാണ് സുരക്ഷാ  മാർഗനിർദേശങ്ങൾ നൽകിയത്. അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കരുത്, മഴസമയങ്ങളിൽ പ്രത്യേകിച്ചും ടണലുകളിലൂടെയും പാലങ്ങളിലൂടെയും കടന്നു പോകുമ്പോൾ ജാഗ്രത പാലിക്കണം, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം, വേഗം കുറച്ച് വേണം വാഹനം ഓടിക്കാൻ, മാൻഹോളുകൾ തുറക്കരുത്,  വൈദ്യുത തൂണുകൾ, സ്വിച്ച് ബോർഡുകൾ എന്നിവയിൽ സ്പർശിക്കരുത് തുടങ്ങിയ സുരക്ഷാ നിർദേശങ്ങളാണ് നൽകിയത്.  റോഡുകളിൽ വെള്ളക്കെട്ടുകൾ കണ്ടാൽ 184 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണം. 

ഇന്നും നാളെയും ഇടിയോടു കൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെയും ചില സമയങ്ങളിൽ 30-40 നോട്ടിക്കൽ മൈലും ആയിരിക്കും. ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. 

English Summary:

Qatar issues rain warning to the public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com